കൈതപ്രം സന്തോഷ്, ജീട്ടിഗെ സിനിമയുടെ പോസ്റ്റർ
കോഴിക്കോട്: തുളുഭാഷയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരം കൈതപ്രം സന്തോഷിന്. ‘ജീട്ടിഗെ’ എന്ന ചിത്രത്തിനാണ് പുരസ്കാരം. കോവിഡുമായി ബന്ധപ്പെട്ട യഥാർഥസംഭവത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണിത്.
ചലച്ചിത്രഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മരുമകനാണ് കൈതപ്രം എടക്കാടില്ലത്ത് ശംഭു നമ്പൂതിരിയുടെയും സരസ്വതിയുടെയും മകനായ സന്തോഷ്. സംവിധായകൻ ജയരാജിനൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട് .
പുരസ്കാരം ഗുരുദക്ഷിണയായി ജയരാജിനും കൈതപ്രം വിശ്വനാഥൻ നമ്പൂതിരിക്കും സമർപ്പിക്കുന്നുവെന്ന് സന്തോഷ് പറഞ്ഞു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നവീൻ ഡി. പാട്ടീൽ നേരത്തേ മികച്ച സഹനടനുള്ള കർണാടകസംസ്ഥാനപുരസ്കാരം നേടിയിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരനാണ് പശ്ചാത്തലസംഗീതമൊരുക്കിയത്.
നടി രൂപ വൊർക്കാടി, ഛായാഗ്രാഹകൻ ഉണ്ണി മടവൂർ, കളറിസ്റ്റ് ലിജു പ്രഭാകർ, സൗണ്ട് മിക്സ് ചെയ്ത ഫസൽ, സംഗീതസംവിധായകൻ ജയറാം എന്നീ മലയാളികളും ഈ തുളുചിത്രത്തിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..