മേപ്പാടി: തുടര്‍ച്ചയായി ഇത് അഞ്ചാംതവണയാണ് രാധാ രാമസ്വാമി ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ നാലുതവണയും മേപ്പാടി ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച ഇവര്‍ ഇത്തവണയും പതിവുതെറ്റിച്ചിട്ടില്ല. 22-ാം വാര്‍ഡായ മാനിവയലില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് രാധാ രാമസ്വാമി ജനവിധി തേടുന്നത്. കഴിഞ്ഞ നാലുതവണയും വിജയം രാധാ രാമസ്വാമിക്കൊപ്പമായിരുന്നു.

To advertise here,

2005-ല്‍ അഞ്ചാം വാര്‍ഡായ പൂത്തക്കൊല്ലിയില്‍നിന്നാണ് രാധാ രാമസ്വാമി ആദ്യമായി ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അന്ന് എല്‍ഡിഎഫിന്റെ ഭാഗമായിരുന്ന ഡിഐസി പ്രതിനിധിയായാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

എല്‍ഡിഎഫ് ഭരണസമിതിയില്‍ അവര്‍ പ്രസിഡന്റായിരുന്നു. 2010, 2015 തിരഞ്ഞെടുപ്പുകളില്‍ 16-ാം വാര്‍ഡായ എരുമക്കൊല്ലിയില്‍നിന്നും 2020-ല്‍ 20-ാം വാര്‍ഡായ കോട്ടനാടുനിന്നുമാണ് രാധാ രാമസ്വാമി ജനവിധി തേടിയത്. നിലവില്‍ മേപ്പാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്.

പുനര്‍വിഭജനത്തെ തുടര്‍ന്ന് പഴയ പുത്തൂര്‍വയല്‍ വാര്‍ഡ് വിഭജിച്ചാണ് മാനിവയല്‍, കോട്ടവയല്‍ എന്നീ രണ്ട് വാര്‍ഡുകള്‍ രൂപവത്കരിച്ചത്. 2015-ലും 2020-ലും പുത്തൂര്‍വയലില്‍ ജനവിധി എല്‍ഡിഎഫിനോടൊപ്പമായിരുന്നു.

അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള മാനിവയലില്‍ രാധാ രാമസ്വാമി കടുത്തമത്സരമാണ് നേരിടുന്നത്. സിപിഎമ്മിലെ സ്മിതാ സഹദേവനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, പതിവുതെറ്റാതെ വോട്ടര്‍മാര്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പറയുന്ന