കൊല്ലം തദ്ദേശ തിരഞ്ഞെടു പ്പിൽ ജില്ലയിൽ 70.36 ശതമാ നം പേർ വോട്ട് രേഖപ്പെടുത്തി. അവസാന കണക്കുകൾ വരു മ്പോൾ അല്പം കൂടി ഉയർന്നേ ക്കാമെങ്കിലും കഴിഞ്ഞതവണ ത്തെ 73.61 ശതമാനമെത്താൻ സാധ്യതയില്ല. കോവിഡ് പേടി നിലനിൽക്കെയായിരുന്നു കഴി ഞ്ഞ തിരഞ്ഞെടുപ്പ്. ഇത്തവണ ആകെയുള്ള 22,71,343 വോട്ടർ മാരിൽ 15,98,143 പേർ വോട്ട് രേഖപ്പെടുത്തി. 8,71,942 സ്ത്രീക ളും 7,26,195 പുരുഷന്മാരും ആറ് ട്രാൻസ്ജെൻഡർമാരും വോട്ട് രേഖപ്പെടുത്തി. കോർപ്പറേഷനിലും നഗരസഭകളിലും ബ്ലോക്കുകളിലു മെല്ലാം കഴിഞ്ഞവർഷത്തേക്കാൾ വോട്ടിങ് ശതമാനം കുറവാണ്.
ചൊവ്വാഴ്ച രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾ തിരക്ക് തീരെ കുറവായിരുന്നു. ജി ല്ലയിലെ ഭൂരിപക്ഷം ബൂത്തുകളി ലും വരിനിൽക്കുന്നവരെ കാണാ നായില്ല. മലയോരംമുതൽ തീരദേ ശംവരെയുള്ള യാത്രയിൽ ഒരിട ത്തും നീണ്ടനിര കണ്ടില്ല. ചെറിയ ക്യൂപോലും ചുരുക്കം ചില ബൂ ത്തുകളിലേ ഉണ്ടായിരുന്നുള്ളൂ. ഒരുമണിക്കൂർ പിന്നിട്ടപ്പോൾ ജി ല്ലയിലാകെ 6.54 ശതമാനമായിരു ന്നു വോട്ടിങ് നില. കൊല്ലം കോർ പ്പറേഷനിൽ 4.89 ശതമാനവും. കോർപ്പറേഷനിലെ ഈ കുറവ് വൈകീട്ടുവരെ തുടർന്നു.
ശക്തമായ ത്രികോണമത്സരം നടക്കുന്ന ഇത്തിക്കര ബ്ലോക്കി ലാണ് ആദ്യമണിക്കൂറിൽ ഏറ്റവും കൂടുതൽപേർ വോട്ടുചെയ്തത്. 7.36 ശതമാനം. നഗരസഭകളിൽ കൊട്ടാരക്കരയായിരുന്നു ആദ്യമണിക്കൂറിൽ മുന്നിൽ. 6.7 ശതമാനം. എട്ടുമുതൽ ഒൻപതുവരെയുള്ള രണ്ടാംമണിക്കൂറിൽ പോളിങ അല്പം മന്ദഗതിയിലായിരുന്ന-പക്ഷേ, ഒൻപതരയായപ്പോൾ ഇത് യഥാക്രമം 15.29, 12.31 മാനമായി കുതിച്ചുയർന്നു.
രാവിലെ 11-ന് 33.31 ശതമാനംപേർ ജില്ലയിലാകെ വോട്ട് രേഖപ്പെടുത്തി. കോർപ്പറേഷനി 25.14 ശതമാനവും. ആറുമണി ക്കൂർ പിന്നിട്ട് ഉച്ചയ്ക്ക് ഒരുമണ് യായപ്പോൾ ജില്ലയിലെ വോട്ടിങ് ശതമാനം 47.19 പിന്നിട്ടു. കോർപ്പറേഷനിൽ 38.38 ശതമാനമായിരു ന്നു വോട്ടിങ് നില.
വൈകീട്ട് നാലുമണിയോടെ, ജില്ലയിലെ പോളിങ് 64.10 ശത മാനത്തിലെത്തി. ഈ സമയത്ത് കോർപ്പറേഷനിൽ 55.06 ശതമാ നമേ എത്തിയുള്ളൂ. അഞ്ചുമണി 5 5 5 68.29, 59.88 ശതമാനമായി ഉയർന്നു. കോർപ്പറേഷൻ താമരക്കുളം വാർഡ്, കിഴ ക്കേ കല്ലട ഗ്രാമപ്പഞ്ചായത്ത് 12-ാംവാർഡ് എന്നിവയടക്കം ചില ബൂത്തുകളിൽ ആറുമണികഴിഞ്ഞും വോട്ടർമാരുടെ നിര കാണാമായിരുന്നു.
ഒരു ബൂത്ത് മാത്രമുള്ള വാർഡുകളിൽ നീണ്ടനിര
ഒരു ബൂത്ത് മാത്രമുള്ള വാർ ഡുകളിലാണ് നീണ്ടനിര കണ്ട മുകളിലാണ്* ത്. കുന്നത്തൂർ പഞ്ചായത്തി ലെ ഭൂതക്കുഴി 18-ാംവാർഡിലെ പോളിങ് ബൂത്തായ വെൺമണി ഗ്രാമസേവാസമിതി അംബികോദ യം എച്ച്എസ്എസിൽ രാവിലെ മുതൽ ക്യൂ ഉണ്ടായിരുന്നു. ചി റ്റുമല പഞ്ചായത്തിലെ ചിറ്റുമല വാർഡിലും ഒരു ബൂത്ത് മാത്രമു ള്ളതിന്റെ തിരക്ക് അനുഭവപ്പെട്ടു. ഇവിടെ ഉച്ചയ്ക്ക് ഒരുമണിയോടെ 477 പേർ വോട്ട് രേഖപ്പെടുത്തി. 477 പേർ വോട്ട് 1,166 വോട്ടാണ് ഇവിടെയുള്ളത്. നടപടിക്രമങ്ങൾ മന്ദഗതിയിലായ തിന്റെ പേരിലും ചിലയിടങ്ങളിൽ നീണ്ടനിര രൂപപ്പെട്ടു.
Content Highlights: kollam local body election updates
Published: 10 Dec 2025, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented