ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം പിന്നിട്ടതോടെ ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍. നിലവില്‍ 40-ല്‍ അധികം സീറ്റില്‍ മുന്നിലാണ് ബി.ജെ.പി.  നിലവിലെ ഭരണകക്ഷിയായ എ.എ.പി തകര്‍ച്ചയിലാണ്. മുപ്പതോളം സീറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് ലീഡുള്ളത്. തുടക്കത്തില്‍ പിന്നിലായിരുന്ന എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ലീഡ് തിരിച്ചുപിടിച്ചു. അതേസമയം മുഖ്യമന്ത്രി അതിഷി പിന്നിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളും ബി.ജെ.പിക്ക് അനുകൂലമായിരുന്നു.

To advertise here,