നീന്തൽ പരിശീലനപദ്ധതികൾ വെള്ളത്തിലായതോടെ, നൊന്പരപ്പെടുത്തി കുട്ടികളുടെ മുങ്ങിമരണക്കണക്ക്. മൂന്നുവർഷത്തിനിടെ 18 വയസ്സിൽ താഴെയുള്ള 534 കുട്ടികളാണ് സംസ്ഥാനത്ത് മുങ്ങിമരിച്ചത് ഇതിൽ 234 പേരും 14 വയസ്സിൽ താഴെയുള്ളവർ. മലപ്പുറത്താണ് കൂടുതൽ കുട്ടികൾ മരിച്ചത് -132 പേർ.

To advertise here,

സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകുമെന്ന് കഴിഞ്ഞ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നീന്തൽപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന വി. ശിവൻകുട്ടിയും അറിയിച്ചിരുന്നു. ഇതുരണ്ടും നടപ്പായില്ല.

2019-ൽ തുടങ്ങിയ സ്‌പ്ലാഷ് പദ്ധതി, ഡബ്ല്യു.എച്ച്.ഒ.യുടെ സഹരണത്തോടെ എൽ.ഡി.എഫ്. സർക്കാർ കൊണ്ടുവന്ന സ്വിം സെയ്ഫ് പ്രോഗ്രാം തുടങ്ങിയവയുണ്ടെങ്കിലും കാര്യക്ഷമമല്ല.

മൂന്നുവർഷത്തിനിടെ മുങ്ങിമരിച്ച കുട്ടികൾ

ആൺകുട്ടികൾ 460

പെൺകുട്ടികൾ 74

അപകടകാരണം

  • നീന്തൽ അറിയാത്തത്
  • അപരിചിതമായ സ്ഥലത്ത് നീന്താനിറങ്ങുന്നത്
  • മുന്നറിയിപ്പ് അവഗണിക്കുന്നത്
  • കുട്ടികൾക്കൊപ്പം മുതിർന്നവരില്ലാത്തത്

മുന്നറിയിപ്പ് പ്രധാനം

റീൽസും മറ്റുംകണ്ട് പരിചിതമല്ലാത്ത ജലാശയങ്ങളിൽപ്പോയി അപകടത്തിൽപ്പെടുന്നത് ഏറുകയാണ്. കടൽത്തീരം, വെള്ളച്ചാട്ടം, പുഴ എന്നിവിടങ്ങളിലെ മുന്നറിയിപ്പ് ബോർഡുകളിൽ ആഴം, അപകടമരണ കണക്ക്, ഹെൽപ്പ്‌ലൈൻ നമ്പർ തുടങ്ങിയവ ഉൾപ്പെടുത്തണം.

ആർ. ജയന്ത്കുമാർ

ചെയർമാൻ, എയ്ഞ്ചൽസ് ഇൻർനാഷണൽ ഫൗണ്ടേഷൻ, കോഴിക്കാട്