
തിരുവനന്തപുരം: കോവിഡ് കാലത്ത് നിർത്തിപ്പോയ കെ.എസ്.ആർ.ടി.സി. സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ.എസ്.ആർ.ടി.സി.ക്ക് നിർദേശം നൽകിയതായി മന്ത്രി സി.പി. ജോൺ നിയമസഭയെ അറിയിച്ചു. പ്രിയദർശിനി സ്ത്രീസൗജന്യയാത്ര ചില മേഖലകളിൽ സ്വകാര്യബസുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സ്വകാര്യബസുകളുടെ വരുമാനത്തിൽ ദിവസം 1500 മുതൽ 2000 രൂപവരെ കുറവുണ്ടായിട്ടുണ്ട്. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവകരമായിട്ടാണ് കാണുന്നത്. ഇതിൽ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ്ടു വിദ്യാർഥികളുടെ കരിക്കുലത്തിൽ പ്രീ ലൈസൻസ് പരിശീലനം ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പ്ലസ്ടു കഴിയുമ്പോൾ 18 വയസ്സ് പൂർത്തിയാകുന്ന വിദ്യാർത്ഥികൾക്ക് വേനലവധിക്കാലത്ത് വാഹനം ഓടിച്ച് പഠിച്ച് ലൈസൻസ് നേടാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. വാഹൻ സാരഥി സോഫ്റ്റ്‌വേറിന്റെ സാങ്കേതികത്തകരാർ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
സജി ചെറിയാൻ, സേവ്യർ ചിറ്റിലപ്പിള്ളി, ടി.എം. ശശി, പി.പി. സുമോദ്, അൻവർസാദത്ത്, ജ്യോതികുമാർ ചാമക്കാല, വി. മുരളീധരൻ എന്നിവർക്കാണ് മന്ത്രി മറുപടി നൽകിയത്.
Content Highlights: Government to conduct a study on restarting KSRTC services suspended during COVID-19. Introduction of pre-license driving training in the Plus Two curriculum. Addressing the revenue decline in the private bus sector due to free travel schemes. Technical issues with the Vahan Sarathi software to be resolved within a week
Published: 01 Jul 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented