
ഒരു ഫോൺ നമ്പർ രണ്ട് ഫോണുകളിൽ ഉപയോഗിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ രണ്ട് ഐഫോണുകളിൽ ഒരേ ഫോൺ നമ്പർ ഉപയോഗിക്കാൻ അനുവദിക്കുന്ന ഐഒഎസ് 27 ഫീച്ചർ ആപ്പിൾ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മാക് റൂമേഴ്സ് കമ്മ്യൂണിറ്റി അംഗമായ pdfu ഈ ഫീച്ചറിന്റെ വീഡിയോയും വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഐഫോൺ ഹാൻഡോഫ് എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരേ ഫോൺ നമ്പർ രണ്ട് ഫോണുകളിലായി ഉപയോഗിക്കാൻ സഹായിക്കും. ഐഫോണിലെ Settings ആപ്പിലെ Cellular എന്ന ഓപ്ഷൻ വഴിയാണ് ഈ സേവനം സജ്ജീകരിക്കേണ്ടത്. നിങ്ങളുടെ കയ്യിലെ രണ്ട് ഫോണുകളിൽ ഒന്ന് പ്രധാന ഉപകരണമായി (Primary iPhone) തിരഞ്ഞെടുക്കണം. ഈ ഫോണിലാണ് eSIM സജ്ജീകരിക്കുക. രണ്ടാമത്തെ ഫോണിൽ കമ്പാനിയൻ ഇസിം ആണുണ്ടാവുക. പ്രൈമറി ഐഫോണിലൂടെയാവും ഈ ഫീച്ചറിന്റെ തുടർന്നുള്ള സെറ്റിങ്സ് നിയന്ത്രിക്കേണ്ടത്.
സെറ്റിങ്സ് പൂർത്തിയായാൽ, നിങ്ങൾ ഏത് ഫോൺ ആണോ കയ്യിലെടുത്ത് അൺലോക്ക് ചെയ്യുന്നത് ആ ഫോണിലേക്ക് നമ്പർ ഓട്ടോമാറ്റിക് ആയി മാറും. ആ ഫോണിലേക്കായിരിക്കും ഫോൺ വിളികളും സന്ദേശങ്ങളും എത്തുക. ഇങ്ങനെ നമ്പർ മാറുമ്പോൾ അതിന്റെ അറിയിപ്പ് ഡൈനാമിക് ഐലന്റിൽ തെളിയും. കൂടാതെ, ഈ സമയത്ത് നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണത്തെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ലൊക്കേഷൻ ഷെയറിങ് പ്രവർത്തിക്കുക.
നിലവിൽ യു.എസിലെ ടെലികോം സേവനദാതാവായ T-Mobile മാത്രമാണ് ഈ ഫീച്ചർ സജീവമായി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. എങ്കിലും വരുംദിവസങ്ങളിൽ ഇത് AT&T, Verizon എന്നീ നെറ്റ്വർക്കുകളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ടെലികോം സേവനദാതാക്കളുടെ പിന്തുണയോടെ മാത്രമേ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തിക്കാനാവൂ.
Content Highlights: Have you ever wished to use one phone number on two phones? Apple's iOS 27 introduces this feature, allowing the same number on two iPhones via iPhone Handoff. Set up involves eSIM on a primary iPhone and companion eSIM on the second. Currently, T-Mobile is testing this feature in the U.S.
Published: 03 Sept 2026, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented