മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനത്ത് നിന്ന് അജിത് അഗാർക്കർ പടിയിറങ്ങുന്നു. അജിത് അഗാർക്കറിന് പകരക്കാരനായി ബിസിസിഐ പുതിയ പട്ടിക ബിസിസിഐ പുറത്തുവിട്ടു. ഇന്ത്യയുടെ മുൻ താരങ്ങളായ പാർഥിവ് പട്ടേലും പ്രഗ്യാൻ ഓജയുമാണ് ഈ മത്സരത്തിൽ മുന്നിലുള്ളതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

അടുത്ത ഏകദിന ലോകകപ്പ് വരെ അഗാർക്കറുടെ സ്ഥാനം നീട്ടി നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐയിലെ ഒരു വിഭാഗം ഇത് എതിർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച ചേരുന്ന ബിസിസിഐയുടെ വാർഷിക യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചതാകും അഗാർക്കറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവസാന യോഗം.

ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്ററാണ് പാർഥിവ് പട്ടേൽ. പ്രഗ്യാൻ ഓജ സ്പിൻ ബൗളറുമാണ്. ഇരുവരും മൂന്ന് തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്.

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ സീനിയർ താരം രോഹിത് ശർമയേയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് രോഹിത് ശർമയിൽ വലിയ താത്പര്യമില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. അടുത്ത വർഷം നടക്കുന്ന ലോകകപ്പിലുണ്ടാകില്ലെന്ന് രോഹിത് ശർമയെ സെലക്ഷൻ കമ്മിറ്റി അറിയിച്ചുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് വിപരീതമായാണ് ഇപ്പോൾ ഇന്ത്യൻ ടീമിൽ രോഹിതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ 138 റൺസ് അടിച്ചതും രോഹിതിനെ പരിഗണിക്കുന്നതിൽ നിർണായകമായി.