കോഴിക്കോട് : ലക്കിടിയില്‍നിന്ന് ശനിയാഴ്ച പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി.വയനാടിന് മതേതര മനസ്സാണ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുമെന്നും സത്യന്‍ മൊകേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വര്‍ഗീയ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുന്നില്ല?മതേതര മനസുള്ള കേരളത്തില്‍ വന്നാണോ മത്സരിക്കേണ്ടതെന്നും സത്യന്‍ മൊകേരി ചോദിച്ചു. 

To advertise here,

രാഹുല്‍ ഉത്തരേന്ത്യയില്‍നിന്ന്‌ ഒളിച്ചോടി വയനാട് വന്നു മത്സരിച്ചു. ഇപ്പോള്‍ പ്രിയങ്കയും ഉത്തരേന്ത്യയില്‍നിന്ന്‌ ഒളിച്ചോടുന്നു. പ്രാദേശിക വിഷങ്ങള്‍ ഉന്നയിക്കാനാണ് ജനങ്ങള്‍ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ അറിയാത്തവര്‍ക്ക് എന്ത് ചെയ്യാനാകും? പ്രിയങ്ക ജയിച്ചാല്‍ മണ്ഡലത്തിലുണ്ടാകുമെന്ന് എന്താണ് ഉറപ്പ്? രാഹുല്‍ വയനാട്ടില്‍ ഉണ്ടായിരുന്നില്ലല്ലോ, പ്രിയങ്ക ജയിച്ചാല്‍ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പ് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

പ്രിയങ്കയെ സാധാരണക്കാര്‍ക്ക് കാണാന്‍ പറ്റുമോ? 2014 -ല്‍ 20,000 വോട്ടിനു മാത്രമാണ് തോറ്റത്,  ആ അടിത്തറ ഇടതുപക്ഷത്തിന് വയനാട്ടിലുണ്ട്. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രിയങ്കക്ക് ഇന്ദിര ഗാന്ധിയോളം ജനസ്വീകാര്യതയുണ്ടോയെന്നും ഇന്ദിരയും രാഹുലും തോറ്റിട്ടില്ലേയെന്നും സത്യന്‍ മൊകേരി ചോദിച്ചു.