ന്യൂഡൽഹി: ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച 7.8 ശതമാനം ജിഡിപി വളർച്ച രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ കരുത്തും പ്രതിരോധശേഷിയുമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ജിഡിപി കണക്കുകളെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെയും മോദി വിമർശിച്ചു. ചില ആളുകൾക്ക് ഈ കണക്കുകൾ ദഹിക്കുന്നില്ലെന്നും മുൻപ് രാജ്യത്തെ 'ഫ്രജൈൽ ഫൈവ്' എന്ന അവസ്ഥയിലേക്ക് തള്ളിവിട്ടവരാണ് ഈ ജിഡിപി നിരക്കുകൾ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പശ്ചിമേഷ്യയിലെ യുദ്ധവും നിരവധി വ്യാപാര വെല്ലുവിളികളും മറികടന്നാണ് ഇന്ത്യ ഇന്ന് ഈ വൻനേട്ടം കൈവരിച്ചതെന്ന് മോദി പറഞ്ഞു. ഇത്തരം കഠിനമായ സാഹചര്യങ്ങളിലും മികച്ച വളർച്ച നേടാനായത് ഇന്ത്യയുടെ ശക്തിയും സാധ്യതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള നിക്ഷേപങ്ങളെയും വിദേശ മൂലധനത്തെയും അമിതമായി ആശ്രയിക്കുന്നതും ആഗോള മൂലധന പ്രവാഹത്തിലെ മാറ്റങ്ങൾ പെട്ടെന്ന് ബാധിക്കപ്പെടുന്നതുമായ ദുർബലമായ സമ്പദ്‌വ്യവസ്ഥകളെയാണ് 'ഫ്രജൈൽ ഫൈവ്' എന്ന് വിളിക്കുന്നത്.