പാലക്കാട്: 35 വർഷങ്ങൾക്ക് മുമ്പ് ബിരുദം നേടിയെടുത്തത് ദാരിദ്യത്തോട് പോരാടിയായിരുന്നു. ട്യൂഷൻ സെന്ററിൽ അധ്യാപകനായ ജോലി ചെയ്തതുൾപ്പെടെ ചെയ്ത ജോലികൾക്കൊന്നും കൈയും കണക്കുമില്ല. ഒടുവിൽ ജീവിത സാഹചര്യങ്ങളോട് മല്ലടിച്ച് കോടതി വരാന്തവരെയെത്തി. ജോലി വക്കീൽ ​ഗുമസ്തൻ. അന്ന് ഉള്ളിൽ കയറിയ ഒരു സ്വപ്നം, വക്കീലാവുക.... 25 വർഷങ്ങൾക്കിപ്പുറം കൈപ്പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലാണ് അമ്പലപ്പുഴ കട്ടക്കുഴി സ്വദേശിയായ സുരേഷ്.

To advertise here,

ഡി​ഗ്രിക്ക് ശേഷം തുടർപഠനം ആ​ഗ്രഹിച്ചിരുന്നെങ്കിലും സാഹചര്യങ്ങൾ പ്രതികൂലമായിരുന്നു. ഏതെങ്കിലും ജോലി മോശമാണെന്നോ ഏതെങ്കിലും ജോലി നല്ലതാണെന്നോ സുരേഷ് പറയുന്നില്ല. ഉള്ളിൽ കയറിയ സ്വപ്നം നേടിയെടുക്കുന്നതിന് പ്രായമോ സാഹചര്യമോ തടസ്സമല്ലെന്നും അതിയായ ആ​ഗ്രഹവും പരിശ്രമവും സ്വപ്നത്തിലേക്ക് ചിറകുവിരിക്കാൻ സഹായകരമാകുമെന്ന് തെളിയിക്കുകയാണ് അദ്ദേഹം.

ഗുമസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന് നല്ല പേരാണുള്ളത്. വക്കീൽ ഓഫീസിലെത്തുന്ന എല്ലവർക്കും അദ്ദേഹം സുപരിചിതനാണ്. പ്രിയപ്പെട്ടവനാണ്. വക്കീൽ എന്ന നിലയിലും
അദ്ദേഹത്തിന് പേര് നേടാനാകുമെന്ന് എല്ലാവരും സ്നേഹത്തോടെ ആശംസിക്കുന്നു. ​ഗുമസ്തനായി ജോലി നോക്കിയ വക്കീലിന് കീഴിൽ തന്നെ ജൂനിയറായി സുരേഷ് ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.