തെരുവുനായ്ക്കളെ സംരക്ഷിക്കാൻ മൃഗസ്നേഹികൾ മുന്നോട്ടുവരണമെന്ന് സോനു സൂദ് അഭ്യർത്ഥിച്ചു. സാധ്യമായവർ നായ്ക്കളെ ദത്തെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബിലെ തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കംചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ നടൻ സോനു സൂദ് രംഗത്തെത്തി. തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് പഞ്ചാബ് സർക്കാർ നടപടികൾ ആരംഭിച്ചത്. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിലൂടെ സോനു സൂദ് നടത്തിയ പ്രതികരണം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സോനു സൂദ് ഈ വിഷയത്തിലുള്ള തന്റെ ആശങ്ക പ്രകടിപ്പിച്ചത്.
തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ദൃശ്യങ്ങൾ തന്നെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. നായ്ക്കൾ വിശ്വസ്തരായ ജീവികളാണെന്നും, എല്ലാ തെരുവുനായ്ക്കളും അപകടകാരികളല്ലെന്നും അദ്ദേഹം ഈ വീഡിയോയിൽ ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ മൃഗസ്നേഹികൾ മുന്നോട്ടുവരണമെന്ന് സോനു സൂദ് അഭ്യർത്ഥിച്ചു. സാധ്യമായവർ നായ്ക്കളെ ദത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദത്തെടുക്കുന്ന നായ്ക്കളുടെ കഴുത്തിൽ ഒരു 'ദുപ്പട്ട' കെട്ടിക്കൊടുക്കണമെന്നും, അതിലൂടെ ആ നായയെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
"നായ്ക്കൾ വിശ്വസ്തരായ ജീവികളാണെന്ന് നാം അംഗീകരിക്കണം. പലരും തെരുവ് നായ്ക്കളെ ദത്തെടുത്ത് ദിവസവും അവയെ പരിപാലിക്കുന്നു. അവ അത്ര അപകടകാരികളല്ല. അതെ, തെരുവ് നായ്ക്കൾ കുട്ടികളെ കടിക്കുന്ന സംഭവങ്ങളുണ്ട്. എന്നാൽ അതാത് പ്രദേശങ്ങളിലെ ആളുകൾക്ക് ഏതൊക്കെ നായ്ക്കളാണ് അപകടകാരികളെന്ന് അറിയാം. പലപ്പോഴും അവർ പരാതിപ്പെടാറുണ്ട്. അവയെ മാറ്റാറുമുണ്ട്. " സോനു പറഞ്ഞു.
തെരുവുനായ്ക്കളെ സംരക്ഷിക്കാൻ മൃഗസ്നേഹികൾ മുന്നോട്ടുവരണമെന്ന് സോനു സൂദ് അഭ്യർത്ഥിച്ചു. സാധ്യമായവർ നായ്ക്കളെ ദത്തെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഈ തെരുവ് നായ്ക്കൾക്ക് വീടുകൾ കണ്ടെത്താൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഈ നായ്ക്കൾക്കായി സർക്കാർ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാണ് എന്റെ വിശ്വാസം. നമ്മൾ എപ്പോഴും മനുഷ്യത്വത്തെക്കുറിച്ചും ആളുകൾക്ക് വേണ്ടി നിലകൊള്ളുന്നതിനെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാൽ തെരുവിൽ കഴിയുന്ന വിശ്വസ്തരായ നായ്ക്കളെ നമ്മൾ മറന്നുപോകുന്നു. ഈ ഉത്തരവ് തിരുത്താൻ നമുക്ക് ഒരു വഴി കണ്ടെത്താം," സോനു സൂദ് കൂട്ടിച്ചേർത്തു.
ജനത്തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യുമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കിയത്. മനുഷ്യജീവന് ഭീഷണിയാകുന്ന അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നായ്ക്കളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ഷെൽട്ടറുകൾ സർക്കാർ നിർമ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Renowned actor and philanthropist Sonu Sood has raised his voice against the Punjab government’s newly launched statewide campaign to remove stray dogs from high-footfall public spaces and use measures like euthanasia on dangerous canines.
Published: 23 May 2026, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented