ഇന്ത്യയിൽ പുരുഷന്മാർക്കിടയിൽ വന്ധ്യത കൂടുന്നതിനാൽ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) ഉയരുന്നതായി റിപ്പോർട്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും കുടുംബജീവിതത്തിലേക്ക് കടക്കുന്നത് വൈകുന്നതുമാണ് പുരുഷവന്ധ്യത കൂടാൻ കാരണം. കൂടുതൽ പുരുഷന്മാർ ഐ.വി.എഫ്. ചികിത്സയെ ആശ്രയിക്കുന്നതിനാൽ ക്ലിനിക്കുകളും വർധിക്കുന്നുണ്ട്.

To advertise here,

2026-ലെ കണക്കനുസരിച്ച് ഇന്ത്യയിലെ ഐ.വി.എഫ്. ക്ലിനിക്കുകൾ 2000-ത്തിലധികം.

  • പ്രതിവർഷം ഏകദേശം 2,00,000-2,50,000 ഐ.വി.എഫുകൾ.
  • 2030 ആകുമ്പോഴേക്കും ഇത് 4,00,000 ആകുമെന്ന് പ്രതീക്ഷിക്കുന്നു.
  • വന്ധ്യതാ കേസുകളിൽ 40-50 ശതമാനവും പുരുഷന്മാരിൽ.
  • അഞ്ചുവർഷത്തിനിടെ കൊൽക്കത്തയിലെ ഒരു ക്ലിനിക്കിലെത്തിയ 30-35 വയസ്സുള്ള പുരുഷന്മാർക്കിടയിലെ വന്ധ്യതാ കേസുകൾ ഏകദേശം 25 ശതമാനം വർധിച്ചതായി റിപ്പോർട്ട്.
  • വന്ധ്യതയേറാൻ കാരണം മോശം ബീജങ്ങളുടെ എണ്ണം, കുറഞ്ഞ ചലനശേഷി, അസാധാരണമായ ബീജ രൂപഘടന തുടങ്ങിയവ.
  • പ്രായം, ക്ലിനിക്, പട്ടണം എന്നിവയനുസരിച്ച് പ്രാരംഭപരിശോധനകൾക്ക് 20,000 രൂപവരെ ചെലവ് വരും. ഐ.സി.എസ്.ഐ. ചികിത്സാരീതിക്ക് ഒരുതവണ 1.2 ലക്ഷംമുതൽ 2.5 ലക്ഷംവരെ ചെലവാകും.

വന്ധ്യതയ്ക്ക് കാരണങ്ങൾ

അമിതവണ്ണം, പ്രമേഹം, പുകവലി, വിട്ടുമാറാത്ത സമ്മർദം, ഉറക്കക്കുറവ്, ഉദാസീനമായ ജീവിതശൈലി, തൊഴിൽപരമായ സമ്മർദങ്ങൾ.