ന്യൂഡൽഹി: രാജ്യത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡെന്റൽ വിദ്യാർഥികൾക്ക് സർവ്വകലാശാല പരീക്ഷകൾ എഴുതാൻ കുറഞ്ഞത് 80 ശതമാനം ബയോമെട്രിക് ഹാജർ നിർബന്ധമാക്കി നാഷണൽ ഡെന്റൽ കമ്മീഷൻ (എൻ.ഡി.സി.) ഉത്തരവിട്ടു.
മാനദണ്ഡങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്ന കോളേജുകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രധാന വിവരങ്ങൾ:
-
കർശന നിയമം: ഡിസിഐ എംഡിഎസ് കോഴ്സ് റെഗുലേഷൻസ് (2017)-ലെ വ്യവസ്ഥകൾ പ്രകാരം പിജി (എം.ഡി.എസ്) വിദ്യാർഥികൾക്ക് 80% ബയോമെട്രിക് ഹാജർ ഉണ്ടായിരിക്കണം.
-
കോളേജുകൾക്ക് ഉത്തരവാദിത്തം: മതിയായ ഹാജറില്ലാത്ത വിദ്യാർഥികളെ പരീക്ഷ ഇരുത്തിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും. കമ്മീഷന്റെ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
-
പശ്ചാത്തലം: ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡെന്റൽ കോളേജുകളിൽ പിജി വിദ്യാർഥികൾക്ക് മതിയായ ഹാജരില്ലെന്ന പരാതികളെ തുടർന്ന് രൂപീകരിച്ച സമിതിയുടെ ശുപാർശപ്രകാരമാണ് പുതിയ നടപടി.
നേരത്തെ 2026 ജനുവരിയിൽ ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇവ സംബന്ധിച്ച് സർക്കുലർ ഇറക്കിയിരുന്നു. സർക്കുലറിന്റെ തുടർച്ചയായാണ് ഇപ്പോൾ നാഷണൽ ഡെന്റൽ കമ്മീഷൻ ഉത്തരവ് കർശനമാക്കിയിരിക്കുന്നത്.
Content Highlights: The National Dental Commission (NDC) has mandated a minimum of 80% biometric attendance for post-graduate dental (MDS) students to appear in university exams, warning institutions of strict legal action if non-compliant students are permitted to take tests.
Published: 06 Jul 2026, 12:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented