അച്യുതന്‍ നമ്പൂതിരി എ, വാസുദേവന്‍ എം.ടി. ഹാജര്‍ സര്‍!


2 min read
Read later
Print
Share

ഓര്‍മകള്‍ പുതുക്കുന്ന കൂട്ടത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ ഒരിക്കല്‍ക്കൂടി അന്നത്തെ ഹാജര്‍പട്ടികയുടെ പഴകിയ ഏടുകള്‍ കീറാതെ മറിച്ചുനോക്കി.

-

കുമരനല്ലൂര്‍: രണ്ട് ജ്ഞാനപീഠ ജേതാക്കള്‍ പഠിച്ച രാജ്യത്തെ ഏക സ്‌കൂള്‍. പുരസ്‌കാരം കിട്ടിയശേഷം രണ്ടുപേരും ആദ്യമായി കുമരനല്ലൂര്‍ സ്‌കൂളിലെ പടി ചവിട്ടുന്നു. ഓര്‍മകള്‍ പുതുക്കുന്ന കൂട്ടത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ ഒരിക്കല്‍ക്കൂടി അന്നത്തെ ഹാജര്‍പട്ടികയുടെ പഴകിയ ഏടുകള്‍ കീറാതെ മറിച്ചുനോക്കി.

അച്യുതന്‍ നമ്പൂതിരി എ, വാസുദേവന്‍ എം.ടി-വിദ്യാര്‍ഥികളുടെ പേരുകള്‍ക്കിടയില്‍ ആ മഹാവ്യക്തികളുടെ പേരുകള്‍ അവര്‍ അഭിമാനത്തോടെ വായിച്ചു. അതിലെങ്ങും അന്ന് പഠിപ്പിച്ച അധ്യാപകരുടെ പേരുകള്‍ കണ്ടില്ല. ഹാജര്‍ പട്ടികയുടെ മഹത്വത്തെക്കുറിച്ച് വാചാലയായിരുന്ന ഒരു അധ്യാപിക പറഞ്ഞു: ''ഇനി ഹാജര്‍ പട്ടികയില്‍ സ്‌കെച്ച് പെന്‍ ഉപയോഗിച്ച് നല്ല നിറത്തില്‍ അധ്യാപകരുടെ പേരുകള്‍ എഴുതിയിടണം. നാളെ വീണ്ടുമൊരു എം.ടി.യും അക്കത്തവുമുണ്ടാകുമ്പോള്‍ അവരുടെ പേരിനൊപ്പം നമ്മുടെ പേരും കാണുന്നത് ഒരു സുഖമല്ലേ..!'' അത് ശരിയെന്ന് ചെറുപുഞ്ചിരിയോടെ മറ്റ് അധ്യാപകരും.

1943-'44 വര്‍ഷത്തെ അഞ്ചാം ഫോറം ക്ലാസില്‍ നാലാം നമ്പറില്‍ ഇന്നത്തെ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ പേരുണ്ട്. 2536-അതായിരുന്നു അദ്ദേഹത്തിന്റെ അഡ്മിഷന്‍ നമ്പര്‍. ആ വര്‍ഷത്തെ 182 അധ്യയന ദിവസങ്ങളില്‍ നൂറ്റിയമ്പത്തഞ്ചോളം ക്ലാസുകളിലാണ് അദ്ദേഹം ഹാജരായിരുന്നതെന്ന് പട്ടികയിലുണ്ട്.

1944-1945 കാലത്തെ മൂന്നാം ഫോറം ക്ലാസിലാണ് വാസുദേവന്‍ എം.ടി. എന്ന ഇന്നത്തെ എം.ടി. വാസുദേവന്‍ നായരുടെ പേരുള്ളത്. ആ വര്‍ഷം നടന്ന 189 ക്ലാസുകളില്‍ 162 ക്ലാസുകളിലും എം.ടി. ഹാജര്‍. 32 എന്ന ക്ലാസ് നമ്പര്‍ മാസങ്ങളില്‍ മാറിക്കൊണ്ടേയിരുന്നു. 19, 17, 15 അങ്ങനെ അദ്ദേഹത്തിന്റെ ക്ലാസ് നമ്പറുകള്‍ മാറി. അവര്‍ നടന്ന വരാന്തകളും കെട്ടിടങ്ങളും അങ്കണവുമെല്ലാം ഇന്ന് മാറി. ഏഴ് ദശകങ്ങള്‍ക്കുശേഷം അവര്‍ സ്‌കൂളിലെത്തുമ്പോള്‍ രാജ്യത്തെ പരമോന്നത സാഹിത്യബഹുമതിയായ ജ്ഞാനപീഠത്തിന്റെ യശസ്സ് അവര്‍ക്കൊപ്പമുണ്ടായിരുന്നു.

മടങ്ങുംമുമ്പേ സ്‌കൂളിലെ സന്ദര്‍ശകപുസ്തകത്തില്‍ എം.ടി. ഇങ്ങനെ കുറിച്ചിട്ടു: ''എന്റെ പഴയ വിദ്യാലയം വീണ്ടും സന്ദര്‍ശിക്കാനിടവന്നപ്പോള്‍ ആ കാലഘട്ടത്തെയും അധ്യാപകരെയും എല്ലാം ഓര്‍ത്തു. വിദ്യാലയം വലുതായിരിക്കുന്നു. കണ്ടപ്പോള്‍ സന്തോഷം. ഈ വിദ്യാലയത്തോടുള്ള കടപ്പാടുകള്‍ ഓര്‍മിച്ചുകൊണ്ട്...'' -എം.ടി. വാസുദേവന്‍ നായര്‍.

Content Highlights: MT Vasudevan Nair, Akkitham Jnanpith honour for Kumaranellur school

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sulochana Nalappat, Balamani Amma

1 min

പ്രിയപ്പെട്ട 101 ബാലാമണിയമ്മക്കവിതകള്‍; പുസ്തകം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചു

Sep 25, 2023


ഫോട്ടോ: മാതൃഭൂമി ബുക്‌സ്‌

1 min

പുഴക്കുട്ടി, ബി.സി. 261, രണ്ടു നീലമത്സ്യങ്ങള്‍...പുതിയപുസ്തകങ്ങളുമായി മാതൃഭൂമി ബുക്‌സ്

Sep 27, 2023


Chennithala, V D Satheesan

2 min

'രമേശ് പ്രതിപക്ഷനേതാവ്, സതീശന്‍ മന്ത്രി'; ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം വെളിപ്പെടുത്തി ആത്മകഥ

Sep 22, 2023


Most Commented