കൊച്ചി:  സഹകരണ സ്ഥാപനങ്ങളില്‍ വലിയ തോതിലുള്ള കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്നും അനധികൃതമായി വായ്പ് അനുവദിക്കുന്നുവെന്നും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

To advertise here,

ഹൈക്കോടതിയുടെ ആവശ്യപ്രകാശമാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയത്. സംസ്ഥാനത്തെ സഹകരണബാങ്കുകളില്‍ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഇ.ഡിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് സത്യവാങ്മൂലം നല്‍കിയത്. പതിനെട്ടു ബാങ്കുകളുടെ പേരെടുത്ത് പറഞ്ഞാണ് ഇ.ഡി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.