രക്തരൂക്ഷിതമായ പോരാട്ടത്തിന്റെ കാലങ്ങളിൽ രാവും പകലും നാഗസ്വരം സാധകം ചെയ്ത ഒരു കൗമാരക്കാരൻ

തൃപ്പൂണിത്തുറയിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച ഒരു നാഗസ്വരക്കച്ചേരി കേട്ടിട്ട് ഒരു സുഹൃത്ത് അതിൻ്റെ ചെറിയ വീഡിയോ ദൃശ്യം എനിയ്ക്കയച്ചു തന്നു, യാഴ്പ്പാണം പി .എസ് ബാലമുരുഗൻ എന്ന അടിക്കുറിപ്പോടെ. ജാഫ്‌നയ്ക്ക് തമിഴരുടെ വിളിപ്പേരാണല്ലോ യാഴ്പ്പാണം എന്നത്. യാഴ് എന്നാൽ പ്രാചീന തമിഴ് തന്തിവാദ്യമാണ്, ഒരു തരം കിന്നരം. കിന്നരനാട് എന്നാണ് ജാഫ്‌നയുടെ മൂലാർത്ഥം. ബാലമുരുഗന്റെ നാഗസ്വരത്തിന് മറുപടിയായി സുഹൃത്തിന് ഞാൻ രണ്ടു വാക്കുകൾ അയച്ചു , 'നിന്റെ ഓർമ്മയ്ക്ക്'.
യാഴ്പ്പാണം ബാലമുരുഗൻ ഇന്നത്തെ നാഗസ്വരകലാകാരന്മാരിലെ കെങ്കേമന്മാരിൽ ഒരാളാണ്. ഇപ്പോൾ നാല്പത്തിനാലുവയസ്സായി. അയാൾ കേരളത്തിൽ ഇപ്പോൾ ഉത്സവങ്ങൾക്കു വരിക പതിവായിരിക്കുന്നു. കേരളത്തിലെ ഉത്സവപ്പറമ്പുകളെ അപാരമായ സംഗീതമാസ്മരികതയിൽ ബാലമുരുഗൻ ആഴ്ത്തുമ്പോൾ നമ്മെ ആകർഷിക്കുന്നത് പലപ്പോഴും ആ സംഗീതം മാത്രമല്ല എന്നുമുണ്ട്. യാഴ്പ്പാണം അഥവാ ജാഫ്‌ന പകരുന്ന ഓർമ്മകളും കൂടിയാണത്. അതുകൊണ്ടാണ് സുഹൃത്തിന് ഞാൻ 'നിന്റെ ഓർമ്മയ്ക്ക്' എന്ന മറുപടി അയച്ചത്. അത് എം . ടി . വാസുദേവൻ നായർ എഴുതിയ ഒരു മനോഹര കഥയാണല്ലോ.
Content Highlights: Discover the inspiring story of Yazhpanam Balan, a Nagaswaram artist whose music connects cultures and echoes tales of resilience from Jaffna.