ചാരത്തിൽ നിന്ന് ചരിത്രം വായിച്ച മനുഷ്യൻ

1995-ലെ ദീപാവലി രാത്രിയിൽ പഞ്ചാബിലെ ഹരികേയിൽ സത്‌ലജ് നദിയിലേക്ക് പോലീസ് ഒരാളുടെ മൃതശരീരം വലിച്ചെറിഞ്ഞു. അവർ കരുതിയത് ആ ശരീരത്തോടൊപ്പം ഒരു ശബ്ദവും ഒരു സാക്ഷ്യവും കുറേ അസ്വസ്ഥമാക്കുന്ന ഓർമ്മകളും എന്നന്നേക്കുമായി ഒഴുകിപ്പോകുമെന്നാണ്. പക്ഷേ, മുപ്പത്തൊന്ന് വർഷങ്ങൾക്കിപ്പുറം, 2026-ൽ, ആ മനുഷ്യൻ മനുഷ്യാവകാശങ്ങളുടെ അനശ്വരാത്മാവായി വീണ്ടും നാട്ടിലിറങ്ങി നടക്കുകയാണ്. ചിലർ ആ ആത്മാവിനെ ഭയക്കുന്നു; മറ്റുചിലർ അതിനെ ആദരവോടെ ആലിംഗനം ചെയ്യുന്നു. ജസ്വന്ത് സിങ് ഖാൽറ എന്നാണ് അയാളുടെ പേര്.
അയാൾ അമൃത്സറിലെ ഒരു ബാങ്കിന്റെ ഡയറക്ടറായിരുന്നു. എല്ലാവരും ബഹുമാനിച്ചിരുന്ന ഒരു മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു. ശിരോമണി അകാലിദളിന്റെ മനുഷ്യാവകാശ വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു. വെറും നാൽപ്പത്തിരണ്ടാം വയസ്സിലാണ് അയാൾ കൊല്ലപ്പെട്ടത്.
Content Highlights: Jaswant Singh Khalra uncovered 2,000+ unidentified cremations by police in Punjab., His 1995 investigation exposed systemic human rights abuses during the insurgency., The 2026 context highlights the enduring impact of his story despite censorship., The film 'Satluj' documents his brave pursuit of truth and subsequent disappearance., Supreme Court of India eventually validated his findings in 2005.