സിപിഎം ഇരുട്ടിൽനിന്ന് കൂരിരുട്ടിലേക്ക് | വഴിപോക്കൻ

#വഴിപോക്കൻ
പിണറായി വിജയനും എം.വി. ഗോവിന്ദനും
പിണറായി വിജയനും എം.വി. ഗോവിന്ദനും

സിപിഎം കടുത്ത പ്രതിസന്ധിയിലാണ്. സിപിഎം എന്ന് പറഞ്ഞാൽ സിപിഎം കേരള ഘടകം എന്നാണർത്ഥം. ബംഗാൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ പലയിടത്തും ഇപ്പോഴും സിപിഎം സാന്നിദ്ധ്യമുണ്ട്. പക്ഷേ, അതൊന്നും തന്നെ ഇന്നിപ്പോൾ സിപിഎമ്മിനെ സംബന്ധിച്ചോ ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചോ നിർണ്ണായകമല്ല. ദേശീയതലത്തിൽ സിപിഎമ്മിന് പ്രസക്തിയും അർത്ഥവുമുണ്ടായിരുന്ന കാലം ഇപ്പോൾ ഓർമ്മ മാത്രമാണ്. അവിടെനിന്നൊക്കെ ചുരുങ്ങിച്ചുരുങ്ങി സിപിഎം കേരളം എന്ന ഇട്ടാവട്ടത്തിലേക്ക് ഒതുങ്ങിയിരിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നാണ് വിളിക്കുന്നതെങ്കിലും കേരളത്തിനപ്പുറത്ത് ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കാൻ കഴിയാത്ത മുസ്ലിം ലീഗിന്റെ അവസ്ഥയാണ് സിപിഎമ്മും നേരിടുന്നത്. അങ്ങിനെ വരുമ്പോൾ സിപിഎമ്മിന്റെ പ്രതിസന്ധിയെന്നാൽ കേരള ഘടകത്തിന്റെ വിഷമസന്ധി എന്നാണ് വിവക്ഷ.

ഇതിലും കനത്ത തിരഞ്ഞെടുപ്പ് പരാജയം സിപിഎം ഇതിന് മുമ്പ് നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കിട്ടിയത് 17 സീറ്റുകളാണ്. അതോടൊപ്പം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ഒരു സീറ്റിൽ പോലും ജയിക്കാനായില്ല. ഇന്നിപ്പോൾ നിയമസഭയിൽ സിപിഎമ്മിന് 26 അംഗങ്ങളുണ്ട്. 1977-ലെ തിരിച്ചടി സിപിഎമ്മിനെ ക്ഷീണിപ്പിച്ചിരുന്നില്ല. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിനെ ജനം പുറന്തള്ളിയപ്പോൾ ദക്ഷിണേന്ത്യയിൽ കോൺഗ്രസിനായിരുന്നു വിജയം. മൂന്ന് വർഷത്തിനപ്പുറം 1980-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ സിപിഎം അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

Content Highlights: - The CPM (Communist Party of India (Marxist)) is facing a significant crisis, primarily within its Kerala faction, as its influence and moral authority have weakened over the years, despite having more resources than in the past. The party's leadership, particularly Pinarayi Vijayan and M.V. Govindan, is criticized for not accepting electoral failures and for suppressing dissent within the party, leading to a moral crisis and a disconnect with the public. The central committee of the CPM has criticized the Kerala faction for its electoral failures and lack of proper representation, but the state leadership has dismissed these criticisms, indicating a need for internal reform and new leadership to regain public trust.

Continue reading