പിണറായിയുടെ പാപിയും പാർട്ടിയുടെ ശിവനും | വഴിപോക്കൻ

#വഴിപോക്കൻ
പിണറായി വിജയനും ഇ.പി. ജയരാജനും | ഫയൽ ഫോട്ടോ: സിദ്ദീഖുൽ അക്ബർ\മാതൃഭൂമി
പിണറായി വിജയനും ഇ.പി. ജയരാജനും | ഫയൽ ഫോട്ടോ: സിദ്ദീഖുൽ അക്ബർ\മാതൃഭൂമി

രാവിലെ എഴുന്നേറ്റ് കുളിച്ച് കുട്ടപ്പനായി കണ്ണാടിക്ക് മുന്നിൽ നിന്നു. ആദ്യം നോക്കിയത് കഴുത്തിലേക്കാണ്. എവിടെയെങ്കിലും നീലിമ കാണുന്നുണ്ടോ? കഴിഞ്ഞ ദിവസമാണ് സഖാവ് ശിവനോടുപമിച്ചത്. പാപിയോടൊപ്പമുള്ള സഹവാസം ശിവനെയും പാപിയാക്കുമെന്ന് പറഞ്ഞപ്പോൾ ശരിക്കും പേടിച്ചു. പാപമെന്താണെന്നോ പാപി ആരാണെന്നോ ഇതുവരെ ആലോചിച്ചിട്ടില്ല. കുടിച്ചത് കാളകൂടമാണെന്ന് സെക്രട്ടറിയേറ്റ് യോഗത്തിനെത്തിയപ്പോഴാണറിഞ്ഞത്. ആദ്യം കഴുത്തിന് പിടിച്ചത് സഖാവ് തന്നെയാണ്. പിടിത്തമെന്ന് പറഞ്ഞാൽ എന്താരു പിടിത്തമാണ്. വിഷം കണ്ഠത്തിൽ തന്നെ നിന്നു കാണും. കണ്ണാടിയിൽ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ചെറിയൊരു നീലപ്പാട് തെളിഞ്ഞുവരുന്നുണ്ട്. 

സിദ്ധാന്തത്തിൽ വിദഗ്ദ്ധനായിരുന്നു ഇ.എം.എസ്. ഏത് സിദ്ധാന്തവും നിമഷനേരങ്ങൾക്കുള്ളിൽ അലകും പിടിയും തിരിച്ചിടും. പ്രയോഗത്തിലായിരുന്നു വി.എസിന്റെ മിടുക്ക്. സിദ്ധാന്തവും പ്രയോഗവും ഒരുപോലെ സമ്മേളിക്കുന്ന ഒരേ ഒരാളേയുള്ളു നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. ഭൂതവും കാരണവും ഭാവിയും അദ്ദേഹമാണ്. സഖാവ് പിടിച്ചാൽ പിടിച്ചത് തന്നെയാണ്. ഏതു വിഷവും കണ്ഠത്തിനപ്പുറത്തേക്ക് പോവില്ല.

Content Highlights: Pinarayi's Papi and Party's Shiva | Vazhipokkan

Continue reading