80 വര്‍ഷത്തോളം ആമസോണിനായി പോരാടിയ മുത്തച്ഛന്‍; ഇന്ന് കാടിന്റെ കാവല്‍മാലാഖയായി കൊച്ചുമകള്‍

1990-കളില്‍ ജനിച്ച കുട്ടികള്‍ക്ക് ഗൃഹാതുരമായ ഓര്‍മ സമ്മാനിക്കുന്ന ഹ്രസ്വചിത്രമാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത കുറിഞ്ഞിപ്പൂമൊഴി. വനസംരക്ഷണവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനായി സി-ഡിറ്റ് നിര്‍മിച്ച ചിത്രം. അതിലെ കാടിനെ ജീവനക്കാളേറെ സ്‌നേഹിക്കുന്ന വെള്ള പെറ്റിക്കോട്ടിട്ട പെണ്‍കുട്ടിയും കാലികളെ മേയ്ച്ചു ജീവിക്കുന്ന ക്രൂരനായ അച്ഛനും നമ്മുടെ മനസില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാകില്ല. അതുപോലൊരു പെണ്‍കുട്ടി ആമസോണ്‍ മഴക്കാടുകളിലുമുണ്ട്. എണ്ണ നിക്ഷേപത്താല്‍ സമ്പന്നമായ ഇക്വഡോറിലെ ആമസോണ്‍ പ്രദേശത്ത് നടക്കുന്ന അനധികൃതമായ ഖനനങ്ങള്‍ക്കെതിരേ ലോകവേദികളില്‍ സംവദിക്കുന്ന, താന്‍ ജനിച്ച സരയാകൂ എന്ന ആദിമഗോത്രം വനനശീകരണത്തെ തുടര്‍ന്ന് തുടച്ചുനീക്കപ്പെടാതിരിക്കാന്‍ ശബ്ദമുയര്‍ത്തുന്ന ഇരുപത്തൊന്നുകാരി. ഒട്ടേറെ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്ത് രാജ്യാന്തര കാലാവസ്ഥ ഉച്ചകോടിയിലെ പ്രതിനിധിയായി എത്തിയ അവളുടെ പേര് ഹെലെന ഗ്വലിങ്ങ എന്നാണ്. ആമസോണിന്റെ സംരക്ഷണത്തിനായി പോരാടുന്ന ഗ്വലിങ്ങ കുടുംബത്തിലെ ഏറ്റവും ഇളയ കണ്ണി.
തെക്കനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ പസ്റ്റാസയില്‍ 2002-ലാണ് ഹെലെന ജനിച്ചത്. കാട്ടിനുള്ളില്‍ എണ്ണക്കമ്പനികള്‍ നടത്തിയ സ്ഫോടനത്തിന്റെ ശബ്ദത്തിലേക്കാണ് അവള്‍ ജനിച്ചുവീണത്. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന, കിളികളുടേയും കാറ്റിന്റേയും ശബ്ദം മാത്രം കേള്‍ക്കുന്ന, വള്ളിക്കെട്ടുകളും നീര്‍ച്ചോലകളുമുള്ള, വന്യമൃഗങ്ങള്‍ സ്വതന്ത്രരായി വിരാജിക്കുന്ന മനോഹരമായ ഒരിടം നാശത്തിലേക്കുള്ള പാതയിലായിരുന്നു അപ്പോള്‍.
Content Highlights: lifestory of helena gualinga indigenous youth climate advocate from sarayuku community in the amazon