ജന്തർ മന്തറിലെ പ്രക്ഷോഭവും മോദി സർക്കാരും | വഴിപോക്കൻ

#വഴിപോക്കൻ
ജന്തർ മന്തറിൽ സിജെപി നടത്തിവരുന്ന പ്രതിഷധത്തിൽനിന്ന്‌ | Photo: PTI
ജന്തർ മന്തറിൽ സിജെപി നടത്തിവരുന്ന പ്രതിഷധത്തിൽനിന്ന്‌ | Photo: PTI

''സിംഹാസനങ്ങൾ ഒഴിയൂ, ജനങ്ങൾ വരികയാണ്.'' ഈ മുദ്രാവാക്യം ഏറ്റുവിളിച്ചുകൊണ്ടാണ് 1970-കളിൽ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയത്. ഹിന്ദി കവി രാംധാരി സിങ് ദിൻകർ എഴുതിയ ജനാധിപത്യത്തിന്റെ പിറവി എന്ന കവിതയിൽനിന്നുള്ള ഈ വരികൾ ഒരു ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശബ്ദമായി മാറുകയായിരുന്നു. ബിഹാറിലും ഗുജറാത്തിലും കാമ്പസുകൾ യുവാക്കളുടെ സമരവീര്യത്തിൽ ജ്വലിച്ചു. ഇന്ദിരയെന്നാൽ ഇന്ത്യയാണെന്ന വാഴ്ത്തലുകൾ വിലാപമായി മാറാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനത അണിചേർന്നതോടെ ഇന്ത്യൻ ജനാധിപത്യം അതുവരെ കണ്ടതിൽ ഏറ്റവും വലിയ പ്രക്ഷോഭമായി ആ പോരാട്ടം പരിണമിച്ചു.

ഡൽഹിയിലെ ജന്തർ മന്തറിൽനിന്ന് ഉയരുന്ന പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ ജെ.പിയെയും യുവാക്കളേയും ഓർമ്മയിലേക്ക് കൊണ്ടുവരിക സ്വാഭാവികമാണ്. പ്രക്ഷോഭകരെ നിർദ്ദയമാണ് ഇന്ദിരാ ഭരണകൂടം നേരിട്ടത്. മഹാത്മ ഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട സമാധാന ദൂതനെന്നു വിശേഷിപ്പിക്കപ്പെട്ട ജെ.പിക്ക് പോലും ക്രൂരമായ മർദ്ദനം നേരിടേണ്ടിവന്നു. വിയോജിപ്പുകൾ ജനാധിപത്യം എന്ന പ്രഷർ കുക്കറിന്റെ വാൽവുകളാണെന്ന് ഒരു ഏകാധിപത്യ ഭരണകൂടവും സമ്മതിച്ചുതരില്ല. എതിരഭിപ്രായങ്ങളെ രാജ്യ ദ്രോഹമായി കാണുന്നവർക്ക് അതൊരു ക്രമസമാധാന പ്രശ്നം മാത്രമാണ്. എന്തുകൊണ്ടാണ് ഈ പ്രക്ഷോഭമെന്ന് അവർ അന്വേഷിക്കില്ല. പകരം പ്രക്ഷോഭം എങ്ങിനെ അടിച്ചമർത്താം എന്ന് മാത്രമായിരിക്കും ആലോചന. കഴിഞ്ഞ ദിവസം കോക്രോച്ച് ജനതാ പാർട്ടി (സ്രിജെപി)യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനെ മോദി ഭരണകൂടം നേരിട്ടതും സമാനമായ രീതിയിലാണ്.

Content Highlights: Analysis of the 2026 Jantar Mantar protests led by youth organizations., Historical comparison between the current uprising and the 1970s anti-Indira movement., Critique of the government's handling of dissent and youth unemployment., Significance of the demand for the Education Minister's resignation., The evolving role of the opposition and Congress in supporting the movement.

Continue reading