കള്ളാടിയിലെ മരണങ്ങളും കേരള പോലിസും | വഴിപോക്കൻ

2015-ലെ ചെന്നൈ പ്രളയം മറക്കാനാവില്ല. പതിനായിരങ്ങളാണ് 11 കൊല്ലം മുമ്പ് ഡിസംബറിൽ മരണവുമായി മുഖാമുഖം നിന്നത്. വ്യക്തിപരമായി വലിയ നഷ്ടം ഈ ലേഖകനുണ്ടായി. പ്രളയത്തിന്റെ കെടുതികൾ ഒന്നടങ്ങിയപ്പോൾ മുൻ ഐഎഎസ് ഓഫീസർ എം.ജി. ദേവസഹായത്തെ വിളിച്ചു. അടിയന്തരാവസ്ഥയിൽ ജയപ്രകാശ് നാരായൺ ചണ്ഡീഗഡിൽ ജയിലിലായിരുന്നപ്പോൾ ആ ജയിലിന്റെ ചുമതല ദേവസഹായത്തിനായിരുന്നു. അന്ന് ഇന്ദിരാ ഭരണകൂടത്തിന്റെ ആജ്ഞകൾ ധിക്കരിച്ച് ജെ.പിയുടെ ആരോഗ്യപരിപാലനത്തിൽ നിഷ്‌കർഷ പുലർത്തിയ ഉദ്യോഗസ്ഥനാണ് ദേവസഹായം.
സിവിൽ സർവ്വീസിൽനിന്ന് പിരിഞ്ഞ ശേഷം മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ സജീവം. ചെന്നൈ പ്രളയം മനുഷ്യ നിർമ്മിതമല്ലേ എന്ന് ചോദിച്ചപ്പോൾ ദേവസഹായം ക്ഷുഭിതനായി: ''നമ്മൾ രണ്ടു പേരും ചെന്നൈയിൽ ജീവിക്കുന്ന മനുഷ്യരാണ്. നമ്മളാണോ പ്രളയമുണ്ടാക്കിയത്? ഈ പ്രളയം സർക്കാർ നിർമ്മിതമാണ് എന്നുതന്നെ പറയണം. സർക്കാർ സംവിധാനത്തിന്റെ പരാജയമാണ് പ്രളയത്തിന് കാരണം.''
Content Highlights: Critical evaluation of government responsibility regarding natural disasters in Wayanad and Chennai., Investigation into police administrative delays and the role of ADGP M.R. Ajith Kumar., Analysis of the V.D. Satheesan-led government's stance on previous administration's controversies., The importance of transparency and accountability in democratic governance.