എസ്കോബാറിന്റെ വാക്കുകൾ തെറ്റി, ചോരകൊണ്ട് കണക്കുതീർക്കപ്പെട്ടു; ഉണങ്ങാത്ത മുറിവാണ് ആ സെൽഫ് ഗോൾ

'എന്തുകൊണ്ടാണ് നിങ്ങൾ ഫുട്‌ബോളിനെ ഇത്രയധികം ഇഷ്ടപ്പെടുന്നത്?' ഒരിക്കൽ ആന്ദ്രെ എസ്‌കോബാർ എന്ന കൊളംബിയൻ ഫുട്‌ബോളറോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. എസ്‌കോബാർ ഇങ്ങനെയാണ് മറുപടി പറഞ്ഞത്-'കളിയും ജീവിതവും തമ്മിലുളള അടുത്ത ബന്ധത്തെ അടയാളപ്പെടുത്തുന്ന വിനോദമാണിത്. ഫുട്‌ബോൾ കാളപ്പോരുപോലെയല്ല, ഇവിടെയാരും മരണപ്പെടുന്നില്ല, ആരും കൊല്ലപ്പെടുന്നുമില്ല. ഇത് ആനന്ദിക്കാനുളള കളിയാണ്'
എസ്‌കോബാർ എന്നും കാൽപ്പന്തുകളിയെ അങ്ങനെയാണ് കണ്ടിരുന്നത്. ജീവിതത്തിലെ മൂല്യങ്ങളും സഹിഷ്ണുതയും പഠിപ്പിക്കുന്ന പാഠശാല മൈതാനത്തിനകത്തായാലും പുറത്തായാലും പരസ്പര ബഹുമാനം അയാളെന്നും പുലർത്തിയിരുന്നു. പക്ഷേ എസ്‌കോബാറിന്റെ വാക്കുകൾ തെറ്റിപ്പോയി. കളിക്കളത്തിലെ ചെയ്തികൾക്ക് ചോരകൊണ്ട് കണക്കുതീർക്കപ്പെട്ടു. 32 വർഷങ്ങൾക്ക് മുൻപ് എസ്‌കോബാർ കൊലചെയ്യപ്പെട്ടു. ഓരോ ലോകകപ്പ് വരുമ്പോഴും കളിപ്രേമികൾ എസ്കോബാറിനെ ഓർക്കും. മരണത്തിന്റെ ഇരമ്പലുകളുള്ള ആ സെൽഫ് ഗോളും.
Content Highlights: The philosophical view of Andres Escobar on football as a joy, not a battle., The impact of the 1994 World Cup on Colombian football history., The tragic circumstances surrounding the 1994 self-goal against the USA., The cultural and social context of Colombia during the 1990s., Remembering the legacy of Escobar 32 years after his passing.