മക്കള്‍ക്ക് പോലും വാരിക്കൊടുത്തിരുന്നില്ല, അവനെ കൊണ്ടുപോയപ്പോള്‍ സങ്കടം അണപൊട്ടി

എട്ട് മുതൽ ഒമ്പത് വർഷമാണ് പോലീസിൻറെ കീഴിലുള്ള ശ്വാനസേനയിലെ നായ്ക്കളുടെ കാലാവധി. വെറും മൂന്നോ നാലോ മാസം പ്രായമാവുമ്പോൾ മുതൽ പരിശീലനം നൽകിയാണ് ശ്വാനസേനയിലെ നായ്ക്കൾ ഡ്യൂട്ടിക്ക് തയ്യാറാവുന്നത്. കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതുമെല്ലാം പ്രത്യേക പരിശീലനം ലഭിച്ച പോലീസിലെ തന്നെ ട്രെയിനർമാരാണ്. മണംപിടിച്ച് പ്രതികളെയും തൊണ്ടിമുതലിനെയും പിടിക്കാൻ നായ്ക്കളെ പ്രാപ്തരാക്കുന്നതും ഇതേ ട്രെയിനർമാരാണ്. ദേശീയ തലത്തിൽ നടക്കുന്ന ഡ്യൂട്ടിമീറ്റിൽ കേരള പോലീസിലെ നായ്ക്കൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. നായ്ക്കൾ വിരമിക്കുമ്പോഴേക്കും അവയുമായി വല്ലാത്തൊരു ആത്മ ബന്ധം തന്നെ പരിശീലകർക്കുണ്ടായിക്കാണും. അതിനാൽ ഇവയെ ഡികമ്മീഷൻ ചെയ്യുമ്പോൾ പലർക്കും സങ്കടം അണപൊട്ടും. ഡോഗ് സ്ക്വാഡ് ഇൻചാർജ്ജ് കെ.വി പ്രേംജിയുമായുള്ള സർവീസ് സ്റ്റോറിയുടെ മൂന്നാം ഭാഗത്തിൽ തങ്ങൾ പരിശീലിപ്പിച്ചെടുത്ത നായ്ക്കളുമായുണ്ടായ അത്തരം ആത്മബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്.
തൊണ്ടിമുതല്‍ കിട്ടിയാല്‍ അല്ലെങ്കില്‍ എക്‌സ്‌പ്ലോസീവ് സാധനങ്ങള്‍ കണ്ടെത്തിയാല്‍ നായ്ക്കളെക്കൊണ്ട് കുരപ്പിക്കുന്നതായിരുന്നു പഴയ രീതി. പക്ഷേ, പിന്നീട് അത് മാറി എന്ന് അഭിമുഖത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞിരുന്നല്ലോ. ശ്വാനസേന പരിശീലനത്തില്‍ വന്ന കാതലായ മാറ്റങ്ങള്‍ എന്തൊക്കെയാണ്.
Content Highlights: dog squad service story third part kv premji nileena atholi selma don kannimasam