കാര്യം കാണാൻ രാജ്യംവിറ്റ പാക് പട്ടാളം; ഇമ്രാന്റെ അട്ടിമറിയും ഗ്വാദർ ചൈനയ്ക്ക് വിൽക്കാൻ ഓഫറും

ഗ്വാദാർ തുറമുഖം, ഇമ്രാൻ ഖാൻ
ഗ്വാദാർ തുറമുഖം, ഇമ്രാൻ ഖാൻ

ങ്ങളുടെ താൽപര്യങ്ങൾക്കൊപ്പം നിൽക്കാത്ത ഭരണകൂടങ്ങളെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന ഓപ്പറേഷനുകളെക്കുറിച്ചുള്ള വാർത്തകൾക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. വെനസ്വേലയിലെ പ്രസിഡന്റ് നിക്കൊലാസ് മഡൂറോയെയും പത്‌നിയെയും കാരക്കാസിൽനിന്നു തട്ടിക്കൊണ്ടു പോയി അമേരിക്കയിൽ തടവിലാക്കിയതും ക്യൂബൻ, ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളും പരസ്യമായാണ്. (മുൻ പ്രസിഡന്റ് അഹമ്മദി നെജാദിനെ ഇറാനിൽ വാഴിക്കാൻ നേരത്തേ നടത്തിയ ശ്രമം പരാജയപ്പെട്ടെന്നാണ് പുതിയ റിപ്പോർട്ട്). എന്നാൽ, രഹസ്യമായി ചെയ്യുന്ന നിരവധി ഓപ്പറേഷനുകളുമുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ സമീപകാല സംഭവങ്ങൾ ഉദാഹരണം.

പക്ഷേ, ഇവയെ എല്ലാം കവച്ചുവെക്കുന്നതാണ് പാകിസ്താനിൽ മുൻ പ്രസിഡന്റ് ഇമ്രാൻ ഖാനെ അട്ടിമറിച്ച സംഭവം. അന്വേഷണാത്മക പത്രപ്രവർത്തന പോർട്ടലായ ഡ്രോപ്സൈറ്റ് പുറത്തുവിട്ട രേഖ (സൈഫർ 1-0678) വ്യക്തമാക്കുന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പുറത്താക്കാനുള്ള സിഐഎ ഗൂഢാലോചനയ്ക്ക് പാക് സൈന്യം കൂട്ടുനിന്നു എന്നാണ്. റാവൽപിണ്ടിയിലിരുന്ന് രാജ്യം ഭരിക്കുന്ന പട്ടാളമേധാവികൾ എത്ര ലജ്ജാകരമായാണ് പാകിസ്താനെ വിറ്റ് പണമുണ്ടാക്കുന്നതെന്ന്‌ രേഖ വെളിപ്പെടുത്തുന്നു.

Content Highlights: Dropsite investigation reveals CIA-Pakistan military collusion in ousting Imran Khan., Pakistani military offered China a permanent naval base at Gwadar in exchange for nuclear technology., The military operates as a business empire, prioritizing personal wealth over national sovereignty., Post-2026 analysis shows the military leveraging US ties and crypto investments to maintain power., Internal instability continues due to TTP and BLA insurgencies despite military crackdowns.

Continue reading