‘കാട്ടിൽ കുടുങ്ങിയവരെ കണ്ടെത്താൻ അവർ കൂകിയപ്പോഴൊക്കെ തിരികെ കൂകിയത് മുള്ളൻപന്നികളായിരുന്നു!’

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ഇവിടെ എന്തോ പ്രേതബാധ ഉണ്ടെന്നായിരുന്നു എല്ലാവരുടേയും വിശ്വാസം. ഞങ്ങൾ ഇത് വാങ്ങിയതിന് ശേഷമാണ് അവിടെയും ഇവിടെയുമൊക്കെ എന്തൊക്കെയോ ജപിച്ച് കെട്ടിയിരിക്കുന്നത് കണ്ടതുപോലും! അല്ലെങ്കിൽ അപ്പോഴാണ് ശ്രദ്ധിച്ചതെന്നും പറയാം. അച്ചായന് ആ വക പേയിലും ഭൂതത്തിലും ഒന്നും വിശ്വാസമില്ലാത്തതിനാൽ അപ്പോൾത്തന്നെ നമ്മൾ അതൊക്കെ അറുത്ത് കളയുകയായിരുന്നു. ശരിക്കും അതും കഴിഞ്ഞാണ് വെള്ള വലിക്കാനും മരപ്പണിക്കുമായി പെയിന്ററന്മാരും ആശാരിമാരും എത്തിയത് തന്നെ.'

ഇപ്പോൾ എന്നോട് അനുഭവങ്ങൾ പങ്ക് വച്ചത് തോമസ് ആണ്. ഞാൻ ശെന്തുരുണി വന്യജീവി സങ്കേതത്തിൽ വൈൽഡ് ലൈഫ് വാർഡനായി ജോലി നോക്കുന്ന സമയമാണ്. ഏതാണ്ട് ഒറ്റപ്പെട്ട നിലയിലായിരുന്നു കല്ലുവരമ്പ് സെക്ഷനിൽപ്പെട്ട കാട്ടിനകത്തുള്ള ആ ബംഗ്ലാവ്. നിയമാനുസൃത പട്ടയം ഉള്ള ആ സ്ഥലമെങ്ങനെ കൊടുംകാട്ടിനകത്ത് വന്നു എന്നത് തീർത്തും വിസ്മയിപ്പിക്കുന്ന ഒന്നായിരുന്നു. അത് മാത്രമല്ല, വേറേയും തോട്ടങ്ങൾ മറ്റ് പല പ്രശസ്തർക്കും അവിടെ ഉണ്ടുതാനും. സൈലന്റ് വാലി നാഷണൽ പാർക്കിനുള്ളിൽ മുക്കാലിയിൽനിന്ന് സൈരന്ധ്രിക്ക് പോകുമ്പോൾ കാണുന്ന വലിയ എസ്റ്റേറ്റ് പോലെയോ വയനാടുള്ള അനേകം തോട്ടങ്ങൾ പോലെയോ ഒക്കെയുള്ള ഒന്ന്.

Content Highlights: Documented supernatural accounts from Kerala's deep forests., First-hand narratives from former wildlife officials and forest staff., Analysis of psychological vs. unexplained phenomena in wilderness areas., Historical context of forest-based anomalies and local beliefs., Real-life incidents involving trekking expeditions and isolated forest bungalows.

Continue reading