‘ഇത്ര മെലിയാൻ എന്താ ചെയ്തതെന്ന് ഒരാൾ ചോദിച്ചു, കാൻസർ വരാൻ പ്രാർഥിച്ചാൽ മതിയെന്ന് ഞാൻ പറഞ്ഞു’

മണിയൻപിള്ള രാജു | ഫോട്ടോ: മാതൃഭൂമി
മണിയൻപിള്ള രാജു | ഫോട്ടോ: മാതൃഭൂമി

ലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിടുകയാണ് നടനും നിർമാതാവുമായ മണിയൻപിള്ള രാജു. 1976-ൽ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മണിയൻ പിള്ള രാജു അഞ്ച് പതിറ്റാണ്ടുകൾക്കിടയിൽ 400-ലധികം സിനിമകളുടെ ഭാഗമായി. സുധീർ കുമാർ എന്ന പേരിൽ സിനിമയിലെത്തി 'മണിയൻപിള്ള' എന്ന കഥാപാത്രത്തിന്റെ പേരിൽ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച മണിയൻപിള്ള രാജു, തന്റെ ജീവിതത്തിലൂടെ മലയാള സിനിമയുടെ തന്നെ ചരിത്രമാണ് പങ്കുവെക്കുന്നത്.

കോടമ്പാക്കത്തെ ചെറിയ ലോഡ്ജ് മുറികളിൽനിന്ന് തുടങ്ങി മോഹൻലാലും മമ്മൂട്ടിയും ശ്രീനിവാസനും പ്രിയദർശനുമൊത്തുള്ള അപൂർവ സൗഹൃദങ്ങൾ, 'അമ്മ' സംഘടനയുടെ രൂപീകരണം മുതൽ ഇന്നത്തെ മലയാള സിനിമ നേരിടുന്ന വെല്ലുവിളികൾ വരെയുള്ള സംഭവ വികാസങ്ങൾ, നിർമ്മാതാവെന്ന നിലയിലെ വിജയങ്ങളും നഷ്ടങ്ങളും, കാൻസറിനെതിരായ അതിജീവന പോരാട്ടം, സോഷ്യൽ മീഡിയ കാലത്തെ വിവാദങ്ങൾ, കാരവൻ സംസ്കാരം, സിനിമാ സെറ്റുകളിലെ മാറിയ ബന്ധങ്ങൾ തുടങ്ങി അനുഭവങ്ങളുടെ വലിയൊരു ലോകമാണ് അദ്ദേഹം തുറന്നുവെക്കുന്നത്. അരനൂറ്റാണ്ട് പിന്നിടുന്ന സിനിമാ യാത്രയെക്കുറിച്ചും ജീവിതം പഠിപ്പിച്ച ഏറ്റവും വലിയ പാഠങ്ങളെക്കുറിച്ചും മലയാള സിനിമയുടെ ഇന്നലെയും ഇന്നും നാളെയും കുറിച്ചും മണിയൻപിള്ള രാജു മാതൃഭൂമി ഡോട്ട്കോമിനോട് മനസ്സുതുറക്കുന്നു.

Content Highlights: Veteran Malayalam actor and producer Maniyanpilla Raju completes 50 years in the film industry, reflecting on his journey since his debut in 1976. He details the origin of the AMMA association, highlighting the initial struggles and the massive financial foundation laid by the movie 'Twenty:20'. Expressing concern over current controversies, he mentions that top stars like Mohanlal are deeply hurt by allegations against an organization they built with hard work. Raju emotionally credits Mammootty's encouraging words as his main strength to fight through the terrifying radiation therapy sessions during his throat cancer treatment. He also shares nostalgic industry memories, his strict rule of providing equal food for everyone on his production sets, and his upcoming mass movie project with Mohanlal

Continue reading