ഈ വര്‍ഷവും ജീവിച്ചു എന്നുതോന്നുന്നു: വായനയുടെയും ഓര്‍മയുടെയും ഒരു വര്‍ഷത്തെപ്പറ്റി...

#കരുണാകരന്‍
പ്രതീകാത്മക ചിത്രം | AFP
പ്രതീകാത്മക ചിത്രം | AFP

വര്‍ഷവും പുസ്തകങ്ങള്‍ക്കൊപ്പം ജീവിച്ചു എന്നുതോന്നുന്നു. ജീവിതത്തിന്റെ സ്വന്തം സമയനഷ്ടത്തെ, മറ്റു പല നഷ്ടങ്ങള്‍ക്കുമൊപ്പം, അല്ലെങ്കില്‍ വേറെ എങ്ങനെ ഓര്‍മിക്കും! എഴുതുന്നതിനേക്കാള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന രണ്ട് ഘട്ടങ്ങള്‍ ഓരോ എഴുത്തുകാരുടെയും ജീവിതത്തില്‍ ഉണ്ടെന്നു തോന്നുന്നു, യുവത്വത്തിന് തൊട്ടുമുമ്പും വാര്‍ദ്ധക്യത്തിന് തൊട്ടുപിറകെയുമായി അതിനൊരു നേര്‍രേഖയുണ്ടെന്നും തോന്നുന്നു. എങ്കില്‍, ജീവിതത്തെ കലയുടെ ആവശ്യമാക്കുന്നത് ഈ രണ്ട് കാലങ്ങളാണ്. ഒരു നേര്‍രേഖയില്‍ അവ കോര്‍ത്തിട്ടിരിക്കുന്നു. 

കഴിഞ്ഞ മാസങ്ങളില്‍ വായിച്ച ചില പുസ്തകങ്ങളുടെ ഓര്‍മ ഇതാണ്; Whale, Time Shelter, When We cease to Understand the World, Hurricane Season, Maniac, Prophet's Song, I live in the Slums, Alis and The Fire (വീണ്ടും ഒരിക്കല്‍ക്കൂടി),  A Practical Guide to Levitation, Twilight World...അങ്ങനെ ചില  ഫിക്ഷന്‍ അനുഭവങ്ങള്‍, അവയൊന്നും പുസ്തകക്കുറിപ്പുകള്‍ മാത്രമായി ഒടുങ്ങേണ്ടതുമല്ല എന്നുള്ളതുകൊണ്ട് പിന്നൊരിക്കല്‍ അവയെപ്പറ്റി പറയാം. എന്നാല്‍, ആ സമയത്തൊക്കെ ഞാന്‍ ഓര്‍ത്തത് നമ്മുടെ ഭാഷയിലെ ഫിക്ഷനെപ്പറ്റിയും ആയിരുന്നു. ധാരാളം നോവലുകള്‍ എഴുതപ്പെടുന്ന ഒരു ഭാഷ എന്ന നിലയില്‍ മലയാളം അത്തരം അനുഭവങ്ങളിലേക്ക് കടക്കാന്‍ വിസമ്മതിക്കുകയോ വിഷമിക്കുകയോ ആണ് എന്ന് തോന്നുന്നു. വിശേഷിച്ചും അടുത്ത കാലത്തുവന്ന ചില കൃതികള്‍. 'സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നു' എന്ന ഒരൊറ്റ കാരണത്താല്‍ നോവലുകള്‍  വിലമതിക്കുകയോ ആദരിക്കപ്പെടുകയോ ചെയ്യുന്ന ഒരു 'വല്യേട്ടന്‍ സമൂഹത്തില്‍' ഇത് സ്വാഭാവികവുമാകുന്നു. അഥവാ, ഒരു വിധത്തിലുമുള്ള Aesthetic challenge  നമ്മുടെ 'പുതിയ നോവലുകള്‍ 'ഏറ്റെടുത്തുവെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, അവ പലതും 'വല്യേട്ടന്‍ സംസ്‌കാര'ത്തിനുവേണ്ടി സ്വയം കാണിക്കയാവുകയും ചെയ്യുന്നു. ചീത്ത ലെഫ്റ്റ് പൊളിറ്റിക്‌സ് ചീത്ത റിയലിസത്തെ ഉത്പ്പാദിപ്പിക്കുന്നു എന്ന് ഇപ്പോള്‍ പ്രബലമായ ഈ ഫിക്ഷന്‍ സംസ്‌കാരത്തെ പൊതുവായി പറയാമെന്ന് തോന്നുന്നു, അതിലും വലുതാണ് പ്രശ്‌നമെങ്കിലും. 

Content Highlights: Karunakaran writes his book reading experience including Time Shelter by Georgi Gospodinov

Continue reading