'എന്നെ എടുത്തുകൊണ്ട് നടക്കുമ്പോൾ അമ്മയുടെ കിതപ്പ് കേൾക്കാമായിരുന്നു, മരിക്കാനായി പലമാർഗങ്ങൾ നോക്കി'

ബേബി പൗഡറുകളുടെ മണമുള്ള കുട്ടിക്കാലത്തിന് പകരം മരുന്നിന്റെ മണം നിറഞ്ഞ ആശുപത്രിയുടെ നാല് ചുമരുകൾക്കുള്ളിലായിരുന്നു ജനിച്ചുവീണതുമുതൽ ശ്യാം കുമാറിന്റെ ജീവിതം. കുളിച്ച്, സുന്ദരനായി, പുത്തനുടുപ്പിട്ട്, അമ്മയുടെ മടിത്തട്ടിൽ പാലും കുടിച്ച് ഉറങ്ങേണ്ടിയിരുന്ന അവന് ചുറ്റും ഡോക്ടർമാരും ശസ്ത്രക്രിയാ ഉപകരണങ്ങളുമായിരുന്നു. വീട്ടുമുറ്റത്തെ ആദ്യ ചുവടിന് പകരം നീണ്ട ആശുപത്രി വരാന്തകളാണ് അവന് കൂട്ടായുണ്ടായിരുന്നത്. എന്നാൽ അതിലൊന്നും തളർന്നുവീഴാതെ, നടക്കാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അവൻ ചിറകടിച്ച് പറന്നുയരുന്നതാണ് പിന്നീട് ലോകം കണ്ടത്. ഒരു ഫീൽ ഗുഡ് സിനിമയുടെ സീനുകൾ സ്വന്തം ജീവിതത്തിലേക്ക് പകർത്തിയെഴുതിയ തിരുവനന്തപുരത്തുകാരൻ.
സാധാരണ കുഞ്ഞുങ്ങളിൽനിന്ന് വ്യത്യസ്തമായി മൂന്ന് വൃക്കകളോട് കൂടിയാണ് ശ്യാം കുമാർ ജനിച്ചത്. വെറും 19 ദിവസം പ്രായമുള്ളപ്പോൾ ആദ്യ ശസ്ത്രക്രിയക്ക് വിധേയനായി. മൂന്നാം വയസിൽ അടുത്ത പരീക്ഷണമെത്തി. നട്ടെല്ലിൽ ട്യൂമർ കണ്ടെത്തി. എട്ടാം വയസ്സിൽ ഒരു കാൽ നഷ്ടമായി. നടക്കാൻപോലും കഴിയില്ലെന്ന അവസ്ഥയിലും ശ്യാം തളർന്നില്ല. മറിച്ച്, ജീവിതത്തെ പുതിയ രീതിയിൽ കാണാൻ തുടങ്ങി. ആശുപത്രി കിടക്കകളുടെയും ശസ്ത്രക്രിയകളുടെയും ഇടയിൽ നിന്ന് അദ്ദേഹം തന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്ര തുടർന്നു.
Content Highlights: Born with complex health conditions including spinal tumor and kidney issues., Underwent over 12 surgeries since infancy., Transformed suicidal thoughts into a passion for extreme sports.,