എന്തുകൊണ്ടാണ് മോദി കെജ്രിവാളിനെ പേടിക്കുന്നത്? | വഴിപോക്കന്‍

#വഴിപോക്കൻ
അരവിന്ദ് കെജ്രിവാളും നരേന്ദ്ര മോദിയും. Photo: PTI
അരവിന്ദ് കെജ്രിവാളും നരേന്ദ്ര മോദിയും. Photo: PTI

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനുമടിയില്‍ പ്രത്യക്ഷത്തില്‍ ഗോചരമല്ലാത്ത ചില കണ്ണികളുണ്ട്. രണ്ടു പേരുടെയും വോട്ട് ബാങ്ക്
മുഖ്യമായും മധ്യവര്‍ഗ ഹിന്ദുക്കളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഡെല്‍ഹിയില്‍ സംഭവിച്ചത് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും. 2015ലും 20ലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ എഎപി വന്‍ഭൂരിപക്ഷം നേടിയപ്പോള്‍ 2014ലും 19ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഏഴില്‍ ഏഴും ബിജെപിയാണ് നേടിയത്. നിയമസഭയിലേക്ക് കെജ്രിവാളിനും ലോക്സഭയിലേക്ക് മോദിക്കും ഒരു പോലെ വോട്ടു ചെയ്യുന്നവര്‍. രാമനാണ് മോദിയുടെ ആരാധ്യ പുരുഷനെങ്കില്‍ രാമഭക്തനായ ഹനുമാനാണ് കെജ്രിവാളിന്റെ വഴികാട്ടി.

അഴിമതിക്കെതിരേ കുരിശുയുദ്ധം എന്ന പ്രഖ്യാപനവുമായാണ് ഇരുവരും രാഷ്ട്രീയജീവിതം തുടങ്ങിയത്. ആര്‍എസ്എസ്സുമായുള്ള ബന്ധമാണ് ഇരുവരേയും കൂട്ടിയിണക്കുന്ന മറ്റൊരു കണ്ണി. യുപിഎ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് 2010 ല്‍ ഡെല്‍ഹിയില്‍ അരങ്ങൊരുക്കുമ്പോള്‍ അതിന്റെ മുഖം ആരാവണം എന്ന കെജ്രിവാളിന്റെ അന്വേഷണത്തിന് മറുപടി നല്‍കിയത് ശ്രീ ശ്രീ രവിശങ്കറാണ്. സമരത്തിന്റെ മുഖമായി അണ്ണാ ഹസാരെ വരട്ടെ എന്ന് കെജ്രിയോട് ആദ്യം പറഞ്ഞത് രവിശങ്കറാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അണ്ണാ ഹസാരെയുമായി തങ്ങള്‍ക്ക് ദിര്‍ഘകാലത്തെ അടുപ്പമുണ്ടെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും 2011 ല്‍ കെജ്രിവാള്‍ തന്നെ പലവട്ടം കണ്ടിരുന്നുവെന്ന് ആര്‍എസ്എസ് സഹയാത്രികന്‍ ഗോവിന്ദാചാര്യ പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. 

Content Highlights: narendra modi, aravind kejriwal, ed arrest, liquor policy aap, bjp, atishi, loksabha election

Continue reading