ക്രൂരമായ കൊലപാതകം, വഴിമുട്ടിയ കേസന്വേഷണം; 36 വർഷത്തിന് ശേഷം സിനിമാകഥയെ വെല്ലുന്ന വഴിത്തിരിവ്

1979, ഡിസംബര്‍ ക്രിസ്മസ് ഷോപ്പിങ്ങിനായി സന്തോഷത്തോടെ നഗരത്തിലേക്ക് ഇറങ്ങിയതാണ് ഐവോയിലെ മിഷേല്‍ മാര്‍ട്ടിന്‍കോ. സുഹൃത്തുക്കള്‍ക്കൊപ്പം വെസ്റ്റഡേല്‍ മാളില്‍ ഒരു കറക്കം, ചെറിയ ഷോപ്പിങ്. അതു കഴിഞ്ഞാല്‍ വീട്ടിൽ തിരികെയെത്താമെന്ന് മാതാപിതാക്കള്‍ക്ക് വാക്ക് നല്‍കിയാണ് മിഷേല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഡ്രൈവിങ് നന്നായി വശമുണ്ടായിരുന്ന മിഷേല്‍ മാതാപിതാക്കളുടെ ബുവേക്ക് ഇലക്ട്ര കാറിലാണ് പുറപ്പെട്ടത്. നിറഞ്ഞ ചിരിയോടെ കൈവീശി യാത്ര പറഞ്ഞ് അവള്‍ ഗേറ്റ് കടന്ന് പോയി.
ക്രിസ്മസിനായി വീട് അലങ്കരിക്കുകയാണ് മിഷേലിന്റെ മാതാപിതാക്കളായ ജാനറ്റും ആല്‍ബര്‍ട്ടും. രാത്രി 10 മണി കഴിഞ്ഞിട്ടും മകളെ കാണാനില്ല. മനസ്സില്‍ അല്‍പ്പം ആശങ്ക തോന്നിയെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണെന്ന് കരുതി ആല്‍ബര്‍ട്ടും ജാനറ്റും ആശ്വസിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിറ്റേ ദിവസം രാവിലെ രണ്ടു മണിയായിട്ടും മിഷേലിന്റെ വിവരമൊന്നുമില്ല. പിതാവ് ആല്‍ബര്‍ട്ട് രണ്ട് സുഹൃത്തുക്കളെയും കൂട്ടി മിഷേലിനെ അന്വേഷിച്ച് നഗരത്തിലേക്ക് പുറപ്പെട്ടു. മിഷേലിന്റെ സുഹൃത്തുക്കളോട് വിവരം ചോദിച്ചപ്പോള്‍ അതില്‍ ഏതാനും ചിലര്‍ ഷോപ്പിങ്ങിന് പോകാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍ പിന്നീട് വേണ്ടെന്നുവച്ചുവെന്നും മറുപടി പറഞ്ഞു. ആല്‍ബര്‍ട്ട് ഉടന്‍ തന്നെ മകളെ കാണാതായ വിവരം പോലീസിനെ അറിയിച്ചു. മാളില്‍ മിഷേലിന്റെ പരിയചക്കാന്‍ ജോലി ചെയ്തിരുന്നു. മിഷേല്‍ വന്നത് ഒറ്റയ്ക്കാണെന്നും തങ്ങളോട് സംസാരിച്ചുവെന്നും അവര്‍ പറഞ്ഞു. ഒടുവില്‍ പാര്‍ക്കിങ് ലോട്ടിലെത്തിയ പോലീസ് മിഷേല്‍ ഡ്രൈവ് ചെയ്തിരുന്ന പച്ച നിറത്തിലുള്ള ബുവേക്ക് ഇലക്ട്ര കാര്‍ ഒരു മൂലയില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. കാറിലെത്തിയ പോലീസ് സ്തബ്ധരായി, ഡ്രൈവറുടെ സീറ്റില്‍ ചേതനയറ്റ മിഷേലിന്റെ ശരീരം ചോരയില്‍ കുളിച്ചു കിടക്കുന്നു. ശരീരമാകെ കുത്തേറ്റതിന്റെ ലക്ഷണം. മുഖത്തും നെഞ്ചത്തുമെല്ലാം കുത്തേറ്റ പാടുകളുണ്ട്. കൈകളില്‍ ആക്രമണത്തെ പ്രതിരോധിച്ചതിന്റെ മുറിവുകള്‍ കാണാം. കാറിന് പുറത്തോ പരിസര പ്രദേശങ്ങളിലോ രക്തം കാണാനില്ല. അതുകൊണ്ടു തന്നെ കാറിനകത്ത് വച്ചു തന്നയാണ് മിഷേലിനെ കൊലപ്പെടുത്തിയത് എന്ന് സ്ഥിരീകരിച്ചു. മോഷണശ്രമമാണെന്ന നിഗമനത്തിലാണ് പോലീസ് ആദ്യമെത്തിയത്.
Content Highlights: michelle martinko killing, investigation, DNA Phenotyping, solved cases, sins and sorrows