മലയാളിയായ കോമ്രേഡ്‌ ബാല; 30 വര്‍ഷം അയാളുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെ രക്ഷപ്പെടലിന്റെ കഥ

Lambeth slavery case
Lambeth slavery case

21 നവംബര്‍ 2013, മുപ്പത് വര്‍ഷത്തോളം ഒരാളുടെ അടിമയായി പുറംലോകത്തില്‍നിന്ന്‌ അകന്ന്‌ ജീവിച്ച മൂന്ന് സ്ത്രീകളെ സൗത്ത് ലണ്ടനിലെ ലാംബത്തിലെ ഒരു വീട്ടില്‍നിന്ന് മെട്രോപോളിറ്റന്‍ പോലീസ് രക്ഷപ്പെടുത്തുന്നു. അറുപത്തിയൊന്‍പത് വയസ്സുള്ള മലേഷ്യന്‍ വനിതയാണ് അതിലൊരാള്‍. മറ്റൊരാള്‍ നോര്‍ത്തേണ്‍ ഐറിഷ് സ്വദേശിയായ അന്‍പത്തിയേഴുകാരിയും. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ മുപ്പതുകാരിയായ കാറ്റി മോര്‍ഗന്‍ ഡേവിസ് എന്ന യുവതിയായിരുന്നു മുന്നാമത്തേയാള്‍. പോലീസ് മോചിപ്പിച്ച ആ ദിവസത്തിലാണ് കാറ്റി ആദ്യമായി പുറംലോകത്തോട് ഇടപെടുന്നത്. കാരണം തന്റെ ജനനം മുതല്‍ ഈ മൂന്ന് പതിറ്റാണ്ടുകള്‍ അടിമയായി ജീവിക്കുകയായിരുന്നു കാറ്റി. ആരാണിവരെ അടിമകളാക്കി വച്ചത്? എന്തിന്? എന്തുകൊണ്ട് ഇത്രയും കാലം പുറംലോകം ഇതൊന്നും അറിഞ്ഞില്ല? ഈ ചോദ്യങ്ങളിലേക്ക് കടന്നു ചെല്ലുമ്പോള്‍ നമ്മള്‍ എത്തിച്ചേരുക കൊല്ലം സ്വദേശിയായ  അരവിന്ദന്‍ ബാലകൃഷ്ണന്‍ എന്ന വ്യക്തിയിലേക്കാണ്. തെക്കന്‍ ലണ്ടനിലെ അതിഭയാനകമായ ഒരു കള്‍ട്ടിന്റെ കഥ ചുരുളയിഴുന്നത് കോമ്രേഡ്‌ ബാല എന്നറിയപ്പെടുന്ന ഇയാളുടെ ജീവിതത്തിലൂടെയാണ്.

ലാംബത്തിലെ ബാലയുടെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ | Photo: Getty Images

Content Highlights: Workers' Institute of Marxism–Leninism–Mao Zedong Thought, comrade bala, death, victims

Continue reading