ചോരയിൽക്കുളിച്ച് മൃതദേഹങ്ങൾ, വഴിതെറ്റിക്കാൻ ഗർഭനിരോധന ഉറ; അരുംകൊലയുടെ ചുരുളഴിച്ച ഡൽഹി പോലീസ്

2019 ജൂൺ 23-ന് രാവിലെ എട്ടിന് പതിവുപോലെ വീട്ടുജോലിക്കാരിയായ ബബ്ലി ഡൽഹി വസന്ത് വിഹാറിലെ ആ ആഡംബരവസതിക്ക് മുന്നിലെത്തി. വൃദ്ധദമ്പതികളായ മാഥുർമാർ ആണ് ബബ്ലിയുടെ തൊഴിലുടമകൾ. പലതവണ വീടിന്റെ കോളിങ് ബെൽ അടിച്ചിട്ടും മാഥുർമാരോ അവരുടെ സഹായി ഖുശ്ബു നൗട്ടിയാലോ വാതിൽ തുറന്നില്ല. പ്രതികരണമില്ലാതെ വന്നതോടെ കൈയ്യിലുള്ള സ്പെയർ കീ ഉപയോഗിച്ച് വാതിൽതുറക്കാൻ ശ്രമിച്ചപ്പോഴാണ് മുൻവാതിൽ പൂട്ടിയിട്ടേ ഇല്ലെന്ന സത്യം ബബ്ലി തിരിച്ചറിയുന്നത്. ഒന്ന് തള്ളി വാതിൽ തുറന്ന ബബ്ലി കണ്ടത് ദിവസങ്ങളോളം അവരുടെ ഉറക്കംക്കെടുത്താൻ ഉതകുന്ന കാഴ്ചയായിരുന്നു....
ഭീതിജനകമായ കാളരാത്രി
കേന്ദ്രസർവീസിൽ നിന്ന് വിരമിച്ച 80-കാരനായ വിഷ്ണു മാഥുറും ഭാര്യ ശിശി മാഥുറുമായിരുന്നു സൗത്ത് ഡൽഹി വസന്ത് വിഹാറിലെ ആ ആഡംബര ഫ്ലാറ്റിലെ താമസക്കാർ. സൗത്ത് ഡൽഹിയിലെ തന്നെ മറ്റൊരു ഫ്ലാറ്റിൽ ഇവരുടെ മകളുണ്ട്. ഏക മകൻ വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ആരോഗ്യസ്ഥിതി വഷളായി കിടപ്പിലായ നിലയിലായിരുന്നു മാഥുറിന്റെ ഭാര്യ 75-കാരിയായ ശിശി. ഇവരെ നോക്കുന്നതിനും പരിചരിക്കുന്നതിനുമായി ഖുശ്ബു നൗട്ടിയാൽ എന്ന യുവതിയും മുഴുവൻ സമയം ഇവരുടെ ഒപ്പമുണ്ടായിരുന്നു.
Content Highlights: How Delhi Police cracked the 2019 Vasant Vihar triple murder case