ചോരയിൽക്കുളിച്ച് മൃതദേഹങ്ങൾ, വഴിതെറ്റിക്കാൻ ഗർഭനിരോധന ഉറ; അരുംകൊലയുടെ ചുരുളഴിച്ച ഡൽഹി പോലീസ്

അറസ്റ്റിലായ പ്രതികൾ
അറസ്റ്റിലായ പ്രതികൾ

2019 ജൂൺ 23-ന് രാവിലെ എട്ടിന് പതിവുപോലെ വീട്ടുജോലിക്കാരിയായ ബബ്ലി ഡൽഹി വസന്ത് വിഹാറിലെ ആ ആഡംബരവസതിക്ക് മുന്നിലെത്തി. വൃദ്ധദമ്പതികളായ മാഥുർമാർ ആണ് ബബ്ലിയുടെ തൊഴിലുടമകൾ. പലതവണ വീടിന്റെ കോളിങ് ബെൽ അടിച്ചിട്ടും മാഥുർമാരോ അവരുടെ സഹായി ഖുശ്ബു നൗട്ടിയാലോ വാതിൽ തുറന്നില്ല. പ്രതികരണമില്ലാതെ വന്നതോടെ കൈയ്യിലുള്ള സ്പെയർ കീ ഉപയോ​ഗിച്ച് വാതിൽതുറക്കാൻ ശ്രമിച്ചപ്പോഴാണ് മുൻവാതിൽ പൂട്ടിയിട്ടേ ഇല്ലെന്ന സത്യം ബബ്ലി തിരിച്ചറിയുന്നത്. ഒന്ന് തള്ളി വാതിൽ തുറന്ന ബബ്ലി കണ്ടത് ദിവസങ്ങളോളം അവരുടെ ഉറക്കംക്കെടുത്താൻ ഉതകുന്ന കാഴ്ചയായിരുന്നു....

ഭീതിജനകമായ കാളരാത്രി

കേന്ദ്രസർവീസിൽ നിന്ന് വിരമിച്ച 80-കാരനായ വിഷ്ണു മാഥുറും ഭാര്യ ശിശി മാഥുറുമായിരുന്നു സൗത്ത് ഡൽഹി വസന്ത് വിഹാറിലെ ആ ആഡംബര ഫ്ലാറ്റിലെ താമസക്കാർ. സൗത്ത് ഡൽഹിയിലെ തന്നെ മറ്റൊരു ഫ്ലാറ്റിൽ ഇവരുടെ മകളുണ്ട്. ഏക മകൻ വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. ആരോ​ഗ്യസ്ഥിതി വഷളായി കിടപ്പിലായ നിലയിലായിരുന്നു മാഥുറിന്റെ ഭാര്യ 75-കാരിയായ ശിശി. ഇവരെ നോക്കുന്നതിനും പരിചരിക്കുന്നതിനുമായി ഖുശ്ബു നൗട്ടിയാൽ എന്ന യുവതിയും മുഴുവൻ സമയം ഇവരുടെ ഒപ്പമുണ്ടായിരുന്നു. 

Content Highlights: How Delhi Police cracked the 2019 Vasant Vihar triple murder case

Continue reading