മരണം കൊത്തിപ്പറക്കുന്ന പതിമൂന്ന് കടല്‍ക്കാക്കകള്‍!

#ഷബിത
പി.എഫ് മാത്യൂസ്, പുസ്തകത്തിന്റെ കവര്‍
പി.എഫ് മാത്യൂസ്, പുസ്തകത്തിന്റെ കവര്‍

പി.എഫ്. മാത്യൂസിന്റെ കഥകളുടെ സമാഹാരമായ 'പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ' ഷബിതയുടെ വായനയില്‍.

മ്പേ പരാജയപ്പെട്ടുപോയ ഒരു മനുഷ്യന്‍ സ്വയം സംസാരിക്കാന്‍ തുടങ്ങിയാല്‍ അയാള്‍ ആരോടൊക്കെ എന്തൊക്കെ പറയുന്നുണ്ടാവും എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. 'പി.എഫ് മാത്യൂസിന്റെ പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ' എന്ന കഥാസമാഹാരം മുഴുവനായും വായിച്ചുതീര്‍ന്നപ്പോള്‍ തോന്നിയത് ഈ ലോകത്തോട് നന്ദി നമസ്‌കാരം പറഞ്ഞു സുല്ലിട്ട ഒരു മനുഷ്യന്‍ സ്വയം പറഞ്ഞുകൊണ്ടിരിക്കുന്ന കുറേയെറെ തുടര്‍ സംഭവങ്ങളെ സമാഹരിച്ചിരിക്കുന്നു എന്നാണ്. എഡ്ഗര്‍ അലന്‍ പോയെ വായിക്കുമ്പോള്‍ അലന്‍ പോ പിന്നാലെ വന്ന് പിറുപിറുക്കുന്നതുപോലെ നമുക്ക് തോന്നാം. അത്തരത്തിലുള്ള അനുഭവം തരുന്ന കഥകളുണ്ട് 'പതിമൂന്ന് കടല്‍ക്കാക്കകളുടെ ഉപമ'യില്‍. ഒറ്റയാക്കപ്പെടലിന്റെ തുരുത്തിലേക്ക് വായനക്കാരെ നിഷ്‌കരുണം വലിച്ചെറിയുന്ന കഥകളുടെ മന്ത്രവാദമാണ് പി.എഫ് മാത്യൂസിന്റെ വാക്കുകളും പ്രയോഗങ്ങളും ഉപമയും രൂപകവും.  കൊലപാതകം കഴിഞ്ഞ വീട്ടിൽ രക്തം തളംകെട്ടിനില്‍ക്കുന്നതുപോലെ മനുഷ്യര്‍ നഷ്ടബോധങ്ങളുടെ ഉളുമ്പുമണവും പേറി ഏകാന്തതയില്‍ തളംകെട്ടി നിന്നുപോകുന്നുണ്ട് ഈ കഥകളില്‍. 93-ലെ രാത്രി എന്ന കഥയില്‍ തീവണ്ടിയില്‍ വെച്ച് മരണമടയുന്ന താണുവിനെ കാണാന്‍ വരുന്നവരെക്കുറിച്ച് ആഖ്യാതാവ് ഇങ്ങനെ പറയുന്നു: 'തികച്ചും അപരിചിതമായ മുഹൂര്‍ത്തമാണെങ്കിലും ചിരപരിചിതരായ മരണവീടുകളിലെ സന്ദര്‍ശകരുടെ ശരീരഭാഷയും ഭാവങ്ങളും യാത്രക്കാര്‍ അനുകരിച്ചു. ചിലര്‍ മാറിനിന്ന് അടക്കത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു. ഈ നേരത്ത് ഏതോ ഒരു കംപാര്‍ട്ടുമെന്റില്‍ ഉറങ്ങിക്കിടന്ന ഒരു ഡോക്ടറെയും കൂട്ടിവന്ന ഒരാള്‍ താണുവിന്റെ മരണം സ്ഥിരീകരിക്കുകയുണ്ടായി.' 

Content Highlights: pf mathews short story collection pathimoonnu kadalkkakkakalude upama review by shabitha

Continue reading