യുഎസ് ചതിക്കും, സുഹൃത്തെങ്കിലും റഷ്യൻ സ്‌റ്റെൽത്ത് വിമാനം വേണ്ട; റഫാൽ തീരുമാനത്തിന് പിന്നിൽ

ഇന്ത്യൻ വ്യോമസേനയുടെ പ്രകടനത്തിൽ നിന്ന്
ഇന്ത്യൻ വ്യോമസേനയുടെ പ്രകടനത്തിൽ നിന്ന്

വ്യോമസേനയുടെ ആധുനികവൽക്കരണ പ്രക്രിയയിലെ ഏറ്റവും നിർണായകമായ ഒരു ഘട്ടമാണ് റഫാൽ വിമാന ഇടപാടിലൂടെ നടക്കാൻ പോകുന്നത്. 3.25 ലക്ഷം കോടി രൂപ ചെലവ് വരുന്ന ഈ കരാർ, ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടുകളിൽ ഒന്നായിരിക്കും. റഷ്യയുടെയും അമേരിക്കയുടെയും അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനങ്ങളെ മറികടന്നാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് 4.5 തലമുറ യുദ്ധവിമാനമായ റഫാൽ വാങ്ങാനൊരുങ്ങുന്നത്. സാങ്കേതിക മികവും കരുത്തുമുള്ള വിമാനങ്ങളെ മറികടന്ന് ഇന്ത്യ എന്തിനാണ് റഫാലിൽ നിക്ഷേപം നടത്തുന്നത് എന്നത് പലരേയും സംശയത്തിലാഴ്ത്തുന്നുണ്ട്.

യുഎസിൽ നിന്ന് എഫ്-35 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം വാങ്ങുന്നത് വേണ്ട എന്നുവയ്ക്കുന്നതിൽ പലർക്കും ദഹിക്കുന്ന തീരുമാനമാണ്. എന്നാൽ, എസ്.യു-57 ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനം, പ്രത്യേകിച്ച് ഇന്ത്യയിൽ നിർമിക്കാനും സാങ്കേതികവിദ്യകൾ കൈമാറാനും റഷ്യ ഒരുക്കമായിരുന്നിട്ടും എന്തിന് റഫാൽ തിരഞ്ഞെടുത്തു? അതൊരു വലിയ ചോദ്യമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തീരുമാനത്തിന് പലവിധ മാനങ്ങളും കാരണങ്ങളുമുണ്ട്. ഇന്ത്യ എന്തിന് 4.5 തലമുറയിൽപ്പെട്ട റഫാലിനെ ആശ്രയിച്ചു എന്നത് ആഗോള പ്രതിരോധ വിദഗ്ധർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ തീരുമാനം കേവലം ഒരു യുദ്ധവിമാനത്തിന്റെ സാങ്കേതികതയെ മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം (Strategic Autonomy), ഭൗമരാഷ്ട്രീയം, സാമ്പത്തിക യാഥാർഥ്യങ്ങൾ, ദീർഘകാല വ്യാവസായിക ലക്ഷ്യങ്ങൾ എന്നിവയുടെ സങ്കീർണമായ സംയോജനമാണ്. ചൈന, പാകിസ്താൻ എന്നീ അയൽരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാനും റഫാൽ എങ്ങനെ ഒരു തന്ത്രപരമായ തീരുമാനമായി മാറുന്നു എന്നത് വിശദമായ വിശകലനം അർഹിക്കുന്നു.

Content Highlights: Explore why India chose Rafale fighter jets over advanced stealth aircraft like F-35 and Su-57. Understand the strategic, geopolitical, and economic factors.

Continue reading