പത്ത് ആണുങ്ങള്‍ക്കിടയിലെ പെണ്‍തരി, ക്രീസ് വിട്ട് കഫേയില്‍ അടുക്കളപ്പണി

മെഗ് ലാന്നിങ്. ഫോട്ടോ: എ.പി
മെഗ് ലാന്നിങ്. ഫോട്ടോ: എ.പി

ണ്ട് ചായക്കടയുണ്ടായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. നല്ല ഹൈഫൈ കഫേകള്‍. നഷ്ടം വന്ന് രണ്ടിനും താഴിട്ടു. ചായക്കടയൊന്നും സ്വന്തമായിട്ടില്ല. എന്നാല്‍, ഒരു കഫേ കൊണ്ട് ജീവിതം തിരിച്ചുപിടിച്ച ഒരാളുണ്ട് ലോകക്രിക്കറ്റില്‍. ഏഴ് ലോകകപ്പ് സ്വന്തമായുള്ള ഒരു സൂപ്പര്‍സ്റ്റാര്‍. ഓസ്‌ട്രേലിയക്കാരി മെഗ് ലാന്നിങ്. പുരുഷന്മാര്‍ക്കൊപ്പം പൂമുഖത്തിരുത്തി വനിതാ ക്രിക്കറ്റിന്റെ തലക്കുറി തിരുത്തിയ ഇതിഹാസം. കരിയറിന്റെ ഉച്ചസ്ഥായിയില്‍ കളി നിര്‍ത്തി ലോകത്തെ ഞെട്ടിച്ച ഓസീസ് നായിക.

നാട്ടുകാരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ പോലെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ ഒരിക്കല്‍ മെഗ് ലാന്നിങ്ങിനൊരു ഉള്‍വിളിയുണ്ടായി. ഇരുട്ട് അരിച്ചുകയറിത്തുടങ്ങിയ മനസിലെ കുറുകല്‍ കലശലായപ്പോള്‍ ഒരു മോഹം. ഒന്ന് ചിറകുകുടഞ്ഞ് പറക്കണം. മനസിന്റെ ഭാരമൊന്നു കാറ്റിലലിയിച്ചു കളയണം. ശ്വാസംമുട്ടിക്കുന്ന തിരക്കുകളില്‍ നിന്ന് ഊളിയിട്ട് മറയണം. ലാന്നിങ്, പക്ഷേ, മാക്‌സ്‌വെല്ലിനെ പോലെ ചികിത്സയ്ക്ക് പോയില്ല. ഏകാന്തതയില്‍ ധ്യാനിച്ചിരിരുന്നില്ല. പകരം ക്രീസ് വിട്ട് ഒരു കഫേ തേടിപ്പോയി. അവിടെ അവര്‍ ക്രിക്കറ്റിനെ പാടെ മറന്ന് സാധാരണ ജോലിക്കാരിയായി. കാപ്പിയുണ്ടാക്കി. പ്രശസ്തി മാറ്റിവെച്ച് പുതിയ യൂണിഫോമിട്ട് സപ്ലയറായി. ഗ്ലാമര്‍ ഗൗനിക്കാതെ അടുക്കളയില്‍ പാത്രങ്ങള്‍ കഴുകി. അങ്ങനെ ആറു മാസം. അപരവ്യക്തിത്വം കഴിഞ്ഞ് വീണ്ടും ബാഗിഗ്രീനില്‍. പഴയതിലും ഊര്‍ജസ്വലയായി തന്നെ തിരിച്ച് ക്രീസില്‍. ബ്രേക്കില്‍ നിന്നുള്ള ഈ തിരിച്ചുവരവിലാണ് ലാന്നിങ് ഓസ്‌ട്രേലിയക്ക് അഞ്ചാമത്തെ ടിട്വന്റി കിരീടം, ഏഴാമത്തെ ക്രിക്കറ്റ് കിരീടം നേടിക്കൊടുത്തത്.

Content Highlights: meg lanning australinan womens cricket team ricky ponting sachin tendulkar smithi mandhana

Continue reading