കൊറിയൻ പോലീസിനെ മുട്ടുകുത്തിച്ച ഇറാൻ പെൺകുട്ടികളുടെ പാതിരാവഴിതടയൽ

പി.ജെ.ജോസ് കബഡി മത്സരവേദിയിൽ (ഇടത്ത്). റോഡ് ഉപരോധിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകർ (വലത്ത്)
പി.ജെ.ജോസ് കബഡി മത്സരവേദിയിൽ (ഇടത്ത്). റോഡ് ഉപരോധിക്കുന്ന ഇറാനിയൻ മാധ്യമ പ്രവർത്തകർ (വലത്ത്)

ഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസില്‍ വരുന്ന ഒരു കാര്യമുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അവിടെ കണ്ടത്. വളണ്ടിയര്‍മാരില്‍ ഏകദേശം മൂന്നില്‍ രണ്ടും പെണ്‍കുട്ടികളും സ്ത്രീകളുമായിരുന്നു. കൃത്യതയോടെയും കാര്യക്ഷമതയോടെയും അവര്‍ സ്വന്തം ദൗത്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നത് ഇഞ്ചിയോണില്‍ അന്ന് നേരിട്ടു കണ്ടു. വേദികളില്‍ നിന്ന് വേദികളിലേക്കോടുമ്പോള്‍ എന്തെങ്കിലും സഹായം ആവശ്യമുള്ളപ്പോഴും മീഡിയ സെന്ററില്‍ നെറ്റ് കണ്കറ്റാകാതെ വന്നപ്പോഴും ലാപ്‌ടോപ് പണിമുടക്കിയപ്പോഴുമൊക്കെ അതിനുള്ള പരിഹാരം അവര്‍ കണ്ടെത്തിത്തന്നത് നന്ദിയോടെ ഓര്‍ക്കുന്നു. ക്ഷമയോടെ നമ്മുടെ പ്രശ്നങ്ങള്‍ കേട്ട് നമുക്കൊപ്പം നമ്മളിലൊരാളായി നില്‍ക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം അനുഭവിച്ചറിയാനായി.

ഇഞ്ചിയോണിലെത്തി രണ്ടാമത്തെ ആഴ്ചയാണ്. മീഡിയ സെന്ററിലേക്ക് തിരക്കിട്ട് പ്രവേശിക്കുന്നതിനിടയില്‍ എന്റെ അക്രഡിറ്റേഷന്‍ കാര്‍ഡിന്റെ ടാഗ് ഒരു വാതിലിന്റെ കൊളുത്തില്‍ ഉടക്കി. ഇതറിയാതെ മുന്നോട്ടു വേഗത്തില്‍ നീങ്ങിയതോടെ ടാഗും കാര്‍ഡും വേര്‍പെട്ടു. അക്രഡിറ്റേഷന്‍ കാര്‍ഡ് കൊറിയന്‍ വിസ  കൂടിയാണ്. ആകപ്പാടെ പെട്ട അവസ്ഥ. മീഡിയാ സെന്ററിലെ പെണ്‍കുട്ടികളിലൊരാളോട് കാര്യം പറഞ്ഞു. കുട്ടി സെന്ററിലെ മുഖ്യ ചുമതലക്കാരിയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. അവരുടെ നിര്‍ദ്ദേശപ്രകാരം കുറച്ചപ്പുറത്തുള്ള അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട വേറൊരു ഓഫീസിലേക്ക്. അവിടെയുള്ള പെണ്‍കുട്ടി കാര്‍ഡില്‍ പുതിയ ടാഗ് പിടിപ്പിച്ചുതന്നു. അതോടെയാണ് ശ്വാസം നേരെ വീണത്.  പിന്നെയും ഒന്നു രണ്ടവസരങ്ങളില്‍ക്കൂടി വളണ്ടിയര്‍ പെണ്‍കുട്ടികള്‍ അത്ര ചെറുതല്ലാത്ത സഹായം എനിക്കു ചെയ്തു തന്നു. അതേക്കുറിച്ച് പിന്നീട് പറയാം.

Content Highlights: Incheon Asian Games women empowerment Iran women journalists roadblock protest Kabaddi India

Continue reading