'ജാപ്പനീസ് ഭാഷ പഠിക്കാന്‍ പോയപ്പോഴും ഞാന്‍ മലയാളപുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരുന്നു'

#അമല്‍
അമൽ. Photo: FB
അമൽ. Photo: FB

ലയാളത്തില്‍ പുതിയ പുസ്തകങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അത് ചൂടോടെ വാങ്ങി വായിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. മലയാളം പോയിട്ട് ഇംഗ്ലീഷ് പുസ്തകങ്ങള്‍ പോലും തീരെ കുറവായ ജപ്പാന്‍ പോലെ ഒരു രാജ്യത്ത് അത് സാധ്യമല്ല. വളരെ കുറച്ച് മലയാളികളെ ജപ്പാനിലുള്ളൂ. അതില്‍ തന്നെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഞാനുമായി വാട്‌സ്ആപ്പ് വഴിയെങ്കിലും ബന്ധം പുലര്‍ത്തുന്നുമുള്ളൂ. അവര്‍ നാട്ടില്‍ പോകുന്നുണ്ടോ എന്ന് ഞാന്‍ ഇടയ്ക്കിടെ ചോദിക്കും. ആവശ്യപ്പെട്ടാല്‍ പോയി വരുമ്പോള്‍ എനിക്കായി മലയാളം പുസ്തകങ്ങള്‍ കൊണ്ടുവന്ന് തരും. 

ജോജോ സാന്‍ അംബികാസുതന്‍ മാഷിന്റെ കഥകളും അരുണ്‍ സാന്‍ എന്‍. മോഹനന്റെ ഒരിക്കല്‍, നിമ്ന വിജയിയുടെ ഏറ്റവും പ്രിയപ്പെട്ട എന്നോട്, നൗഷാദ് സാന്‍ ആടുജീവിതം എന്നിവ ഈ കഴിഞ്ഞ മാസമാണ് എത്തിച്ചത്. ഞാന്‍ പലപ്പോഴായി എത്തിച്ച ധാരാളം മലയാളം പുസ്തകങ്ങള്‍ ഇനിയും വായിച്ച് തീരാതെ ചുറ്റുമുണ്ട്. അതില്‍പ്പെട്ട, ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കഥാസമാഹാരങ്ങളില്‍ ചിലത്, ഡിന്നു ജോര്‍ജിന്റെ ക്രാ, കെ.എസ്. രതീഷിന്റെ മാളം, വിനു എബ്രഹാം ചേട്ടന്റെ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി, മനോജ് വെങ്ങോലയുടെ പെരുമ്പാവൂര്‍ യാത്രി നിവാസ്, തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്.  

Content Highlights: Reading day 2024 Author Amal Pirappancode writes reading experience in Jappan

Continue reading