'പാട്ടുപാടി സ്രവമെടുക്കുമ്പോള്‍ പ്രായമായവരുടെയും കുട്ടികളുടെയും മാനസിക സംഘര്‍ഷം കുറഞ്ഞിരുന്നു'

സാധാരണക്കാരുടെ ആശ്രയമായ പൂമല സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ മുതല്‍ക്കേ നീണ്ടനിരയുണ്ടാവും. ഒപിയിൽ രോഗികളെ പരിശോധിക്കുന്ന തിരക്കിലായിരിക്കും ഡോക്ടർ ബിനീത രഞ്ജിത്ത്. ഒരോ രോഗിയെയും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നു. മരുന്നുകൾ കുറിക്കുന്നു. രണ്ടുമണിക്ക് ഡ്യൂട്ടി കഴിയും. അവസാനരോഗിക്കും മരുന്ന് കുറിച്ചിട്ട് യാത്ര വീട്ടിലേക്ക്. പിന്നെ തന്റെ സംഗീത ലോകത്തേക്ക്... ഡോക്ടർ ഗായികയെന്ന് കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞ് അങ്ങ് ചിരിക്കും. ഈ തിരക്കുകളൊന്നുമില്ലെങ്കിൽ സന്തോഷമായിരിക്കാൻ പറ്റില്ലെന്നാണ് ഡോക്ടർ പറയുന്നത്. ജോലിയും സംഗീതവും ഒരുപോലെ പ്രിയപ്പെട്ടവയാണ്. കുടുംബത്തിനൊപ്പം ചെലവഴിക്കുന്ന സമയമോ മറ്റൊന്നിനും പകരമാവില്ല താനും. ഒന്നിനുവേണ്ടിയും ഒന്നിനെയും ഉപേക്ഷിക്കാൻ ഡോക്ടർ തയ്യാറല്ല. ഡോക്ടർ ബിനീത രഞ്ജിത്ത് തന്റെ സംഗീതജീവിതവും വിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു.
പാട്ടുപഠിക്കാൻ മടി, ഓണാവധിക്കും മുടങ്ങാത്ത സംഗീതപഠനം
Content Highlights: dr bineetha ranjith speaks about music and life