അമ്മ നെഞ്ചുപൊട്ടി മരിച്ചു; കരീമുല്‍ ഹഖ് അങ്ങനെ ബൈക്ക് ആംബുലന്‍സ് തുടങ്ങി

സ്വപ്‌നം കാണുക കാണുക. വലിയ സ്വപ്‌നം കാണുക, ജീവിതത്തില്‍ എന്തെങ്കിലും നേടുക എന്നതിലെ ആദ്യ പടി സ്വപ്‌നം കാണുകയെന്നതാണ്.തന്റെ അമ്മ ചികിത്സ കിട്ടാതെ ആംബുലന്‍സ് കിട്ടാതെ മരിച്ച നാള്‍ മുതല്‍, ഇത് പോലെ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ ആരും മരിക്കാത്ത ദിവസങ്ങളുണ്ടാവുന്നതിനെ കുറിച്ച് ബംഗാള്‍ സ്വദേശിയായ കരീമുള്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയിരുന്നു. സ്വന്തം ബൈക്കില്‍ ആംബുലന്‍സ് സൗകര്യമാക്കി ആ സ്വപ്‌നം തന്റെ നാട്ടില്‍ നടപ്പിലാക്കി.അങ്ങനെ തേയിലഎസ്റ്റേറ്റിലെ ജോലിക്കാരന്‍ ബൈക്ക് ആംബുലന്‍സ് ദാദയായി. ഇന്നേക്ക് ഏകദേശം നാലായിരത്തോളം ആളുകളുടെ ജീവനാണ് കരീമുള്‍ തന്റെ ബൈക്ക് ആംബുലന്‍സിലൂടെ രക്ഷപ്പെടുത്തിയത്. കരീമുളിന്റെ നിസ്വാര്‍ഥ സേവനം കൊണ്ട് രാജ്യം 2017-ല്‍ പത്മശ്രീ നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ തന്റെ അനുഭവം വിവരിക്കാനെത്തിയ കരീമുള്‍ മാതൃഭൂമി ഡോട്‌കോമിനോട് ജീവിതം പറയുന്നു.
- തേയിലത്തൊഴിലാളിയില്‍ നിന്ന് ബൈക്ക് ആംബുലന്‍സ് ദാദയിലേക്ക് എത്തിയത് എങ്ങനെയാണ്
Content Highlights: kareemul haq cycle ambulance dada