സ്ത്രീകളുടെ മുലയറുത്തും കണ്ണിൽ ചുണ്ണാമ്പു തേച്ചും പീഡിപ്പിച്ചു; ഈ വിമോചനം നേടിയെടുത്തത്

''കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാത്തി മാറിൽ ഒരുതുണ്ട് തുണിയിട്ടു നടന്നതിൽ അരിശംപൂണ്ട സവർണർ ബലമായി തുണിമാറ്റിച്ച് അവളുടെ മുലഞെട്ടുകളിൽ വെള്ളക്കാത്തോട് പിടിപ്പിച്ചുവിട്ടു'' പി.ഒ.കുഞ്ഞുപ്പണിക്കർ എഴുതിയ 'ആറാട്ടുപുഴ വേലായുധപ്പണിക്കർ' എന്ന പുസ്തകത്തിലെ പരാമർശമാണിത്. ഒട്ടേറേ ചോരചിന്തിയസമരങ്ങൾക്ക് ശേഷം നാടാർ സ്ത്രീകൾക്കും തുണി ഉപയോഗിച്ച് മുലമറയ്ക്കാമെന്ന് 1859 ൽ തിരുവിതാംകൂർ രാജാവ് വിളംബരം പുറപ്പെടുവിച്ച ശേഷം നടന്ന സംഭവമാണിത് എന്നോർക്കണം.
ഇനി മറ്റൊരു സംഭവം നോക്കാം.'' വൈക്കം പള്ളിക്കൂടത്തിൽ ഈഴവരെ ചേർക്കുന്നതിലേക്ക് പറയുന്ന ആക്ഷേപം എന്തെന്നാൽ, ക്ഷേത്രത്തിലേക്ക് പോകുന്നതും ഇരുവശങ്ങളിലും ഉയർന്ന ജാതി ആളുകൾ വസിക്കുന്നതുമായ റോഡിനു സമീപമായി ആ പള്ളിക്കൂടം ഇരിക്കുന്നു എന്നതാകുന്നു''. 1908 ജൂൺ എട്ടിന് ആക്ടിങ് ഗവ.ചീഫ് സെക്രട്ടറി ആർ.മഹാദേവയ്യർ ഇറക്കിയ ഉത്തരവിലുള്ള വാക്യങ്ങളാണിത്. അമ്പലവും ഉയർന്നജാതിക്കാരും ഉള്ള റോഡിനടുത്തുള്ള സ്കൂളായതുകൊണ്ട് അവിടെ ഈഴവരെ ചേർത്തുകൂടാ എന്ന് സാരം.
Content Highlights: Keralapiravi, kerala political renaissance