സംഘപരിവാറല്ല, എന്തെന്നാല്‍ ഞാന്‍ എഴുത്തുകാരനാണ്- ജയമോഹൻ | അഭിമുഖം

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയെ മുൻനിർത്തി, എഴുത്തുകാരൻ ജയമോഹൻ നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉൾപ്പെടെയുള്ളവർ നിശിതവിമർശനമുയർത്തി. 'നൂറ് സിംഹാസനങ്ങൾ' എന്ന നോവൽ വിമർശനവിധേയമായി. വിവാദത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും പറയുകയാണ് ജയമോഹൻ.
അരുണ്‍ പി. ഗോപി: രണ്ടുതരത്തിലാണ് ജയമോഹനെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതം. ഒന്ന്, എഴുത്തില്‍ നാഞ്ചിനാടന്‍ കാറ്റിന്റെ തിണൈക്കൂറുള്ള എഴുത്താളന്‍. മറ്റൊന്ന് മലയാളി വിരുദ്ധത നിറഞ്ഞയാള്‍. ഭാഷയുടെയോ പ്രാദേശികതയുടെയോ പേരില്‍ കന്നഡിഗരെയോ തമിഴരയോ പോലെ വാശിപിടിക്കാത്തവരാണ് മലയാളികള്‍. അക്ഷരമാല പഠിക്കണമെന്ന് നിര്‍ബന്ധമില്ലാത്തവരാണ്. ഭൂമിശാസ്ത്രപരമായി ഉപദ്വിപീയ സംസ്‌കാരം പേറുന്ന കേരളം എല്ലാത്തിനെയും സ്വീകരിക്കുന്നു. ജന്മംകൊണ്ട് മലയാളിയായ താങ്കള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. താങ്കളുടെ എഴുത്ത് ഇഷ്ടപ്പെട്ടവര്‍പോലും വിവാദപരാമര്‍ശത്തില്‍ എതിര്‍ച്ചേരിയിലാണ്?
Content Highlights: writer jeyamohan interview