കുനോയിലെ ചീറ്റകൾ ചത്തതിനു പിന്നിൽ | Service story

ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലെ കുനോയിലെത്തിച്ച ചീറ്റകൾ ചത്തത് ചൂടു താങ്ങാൻ കഴിയാതെയും ചെള്ളുകളിൽ നിന്നുള്ള രോഗം പിടിപ്പെട്ടുമെന്ന് നാച്വറലിസ്റ്റും ഗ്രന്ഥകർത്താവുമായ ഡേവിഡ് രാജു. തണുപ്പുകാലമാവുമ്പോള്‍ ആഫ്രിക്കൻ ചീറ്റകള്‍ക്ക് ശൈത്യകാല പുതപ്പ് പോലെ രോമാവരണം വരും. എന്നാൽ, ഇന്ത്യയിലെത്തിയതോടെ കൊടുംചൂടിൽ രൂപപ്പെടുന്ന രോമാവരണം അവയുടെ ജീവന് ഭീഷണിയാവുകയായിരുന്നു. ദശലക്ഷക്കണക്കിന് വര്‍ഷമായി അവിടുത്തെ രോഗങ്ങളോടും പകര്‍ച്ചവ്യാധികളോടും പ്രതിരോധമാര്‍ജ്ജിച്ച കുനോയിലെ ചീറ്റകള്‍ക്ക് നമ്മുടെ നാട്ടിലേക്ക് വരുമ്പോള്‍ ഇവിടെയുള്ള ചെള്ളുകൾ പരത്തുന്ന രോഗങ്ങളോട് പ്രതിരോധമാർജ്ജിച്ചിട്ടുണ്ടാവില്ല. ഇതും ഇവയുടെ മരണത്തിന് കാരണമായെന്ന് പറയുന്നു ഡേവിഡ് രാജു.
കടുവകളുടെ കാടിറക്കത്തിനും ആനകളും മറ്റും കൃഷിനശിപ്പിക്കാനുള്ള കാരണങ്ങളെ കുറിച്ചും 'സർവ്വീസ് സ്റ്റോറി' അഭിമുഖത്തിൽ ഡേവിഡ് രാജു സംസാരിക്കുന്നു.
Content Highlights: service story interview, david raju on floating tiger population