വിക്ഷേപണത്തില്‍ പ്രയോഗിക്കുന്നത് ശാസ്ത്രം, മന്ത്രം ചൊല്ലിയാല്‍ റോക്കറ്റ് പൊങ്ങില്ല- സനൽ ഇടമറുക്

ലബോറട്ടറിയിലെ ശാസ്ത്രജ്ഞരെല്ലാം വീട്ടിലെത്തുമ്പോള്‍ ശാസ്ത്രബോധം ഉപയോഗിക്കണമെന്നില്ല. എന്നാല്‍ വ്യക്തിപരമായ മുന്‍വിധി ശാസ്ത്രമേഖലയിലേക്ക് കൊണ്ടു വരുന്നത് അപകടകരമാണെന്ന് പ്രമുഖ യുക്തിവാദി സനൽ ഇടമറുക്. ശാസ്ത്ര തത്വങ്ങളുടെ ഉദ്ഭവം വേദങ്ങളിലെന്ന തരത്തിൽ ഐഎസ്ആർഒ ചെയർമാൻ സോമനാഥ് നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സനൽ ഇടമറുക്. "ഇന്ത്യയിലെ ജ്ഞാന വ്യവസ്ഥയുടെ ഉറവിടം വേദമാണെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് അസംബന്ധമാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രം മുതല്‍ തന്നെ റോക്കറ്റിന്റെ താഴെ നാരങ്ങ വെക്കുക, പൂജ നടത്തുക മാതൃകയും കൊണ്ട് തിരുപ്പതിയില്‍ പോവുക എന്നിവയുണ്ട്. മന്ത്രം ചൊല്ലിയാല്‍ റോക്കറ്റ് മുകളിലേക്ക് പോവില്ല. വിക്ഷേപണത്തില്‍ ശാസ്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് വീട്ടില്‍ പൂജ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സയന്റിഫിക് ഏരിയയിലേക്ക് വ്യക്തിപരമായ വിശ്വാസം കൊണ്ടു വരുന്നതാണ് പ്രശ്നമെന്നും സനൽ ഇടമറുക് പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാ രാഷ്ട്രീയക്കാരും മതമേധാവികളോട് ഐക്യം പ്രഖ്യാപിക്കുന്ന രീതി നിലവിലുണ്ട്. ബിജെപിയാണ് ഈ നരേറ്റീവിന്റെ താക്കോല്‍. സെമിറ്റിക് മതം പോലെ രൂപാന്തരപ്പെടുന്ന പുതിയ ഹിന്ദുവിന്‍റെ കസ്റ്റോഡിയന്‍ തങ്ങളെന്നു ബിജെപി സ്ഥാപിക്കുമ്പോള്‍, ഞങ്ങളും എന്ന് മറ്റ് പാര്‍ട്ടികളും ഏറ്റുപറയുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി കത്തോലിക്കാ സഭാ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഒരു നരേറ്റീവുണ്ടാക്കുകയും ചെയ്യുന്നുണ്ട് എന്നാൽ മെത്രാന്‍മാര്‍ പറയുന്നതു പോലെ കേള്‍ക്കുന്നവരല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: sanal edamaruku,CAA,rationalist ravi chandran,atheism,india interview,narendra modi,pinarayi,cpm,cpi