മിണ്ടാതെ ഇന്ത്യ, ഒപ്പം ചേർന്ന് മുസ്ലിം രാജ്യങ്ങൾ; ട്രംപിന്റെ ബോർഡ് ഓഫ് പീസ് യുഎന്നിന് വെല്ലുവിളിയോ?

ലോകസമാധാനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസ്! സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ സംഘടനയുടെ ചാർട്ടർ അവതരിപ്പിച്ചതോടെ ട്രംപിന്റെ ബോർഡ് ഓഫ് പീസ് (ബി.ഒ.പി) ഔദ്യോഗിക അന്താരാഷ്ട്ര സംഘടനയായി. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനും ഗാസയുടെ പുനർനിർമ്മാണം നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് ബോർഡ് രൂപവത്കരിച്ചതെങ്കിലും കരട് രേഖയിൽ പലസ്തീനെ കുറിച്ച് പരാമർശമില്ല. ആഗോള സംഘർഷങ്ങൾ പരിഹരിക്കുക ലക്ഷ്യമിട്ട് ട്രംപ് രൂപീകരിച്ച പുതിയ സംഘടനയിൽ നിന്ന് പ്രധാന പാശ്ചാത്യ സഖ്യകക്ഷികൾ വിട്ടുനിന്നപ്പോൾ മുസ്ലിം രാജ്യങ്ങൾ സജീവ പങ്കാളികളായി.
അറുപതോളം രാജ്യങ്ങളെ ട്രംപ് ബോർഡിലേക്ക് ക്ഷണിച്ചെങ്കിലും ഇരുപതോളം രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ഇതിന്റെ ഭാഗമായിരിക്കുന്നത്. ചില യൂറോപ്യൻ രാജ്യങ്ങൾ എതിർപ്പ് ഉന്നയിച്ചപ്പോൾ ഇന്ത്യയും ചൈനയും റഷ്യയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ബദലായാണ് ട്രംപിന്റെ പുതിയ നീക്കമെന്നതാണ് ഉയരുന്ന മറ്റൊരു ആശങ്ക. എല്ലാം ട്രംപിന്റെ നിയന്ത്രണത്തിലാകുമോ എന്നും യൂറോപ്യൻ രാജ്യങ്ങൾ ഭയപ്പെടുന്നു. യഥാർത്ഥത്തിൽ എന്താണ് ബോർഡ് ഓഫ് പീസ് ? എങ്ങനെയാണ് ഇതിന്റെ പ്രവർത്തനം? ഏതെല്ലാ രാജ്യങ്ങളാണ് ഇതിൽ അംഗങ്ങളായിരിക്കുന്നത്. ആശങ്കപ്പെടുന്നത് പോലെ ഇതിന് ഐക്യരാഷ്ട്ര സഭയ്ക്ക് വെല്ലിവിളി ഉയർത്താനാകുമോ?
Content Highlights: Explore Donald Trump`s Board of Peace, its aims, member nations, and potential as a UN alternative. See how Muslim countries are participating while Western allies hesitate.