ഇറാൻ യുദ്ധം വ്യാപിക്കുന്നു, കുതിച്ച് എണ്ണവില; പാതിവഴിയിലായ US-സൗദി ആണവകരാറും ട്രംപിന്റെ വാക്കുറപ്പും

ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

റാനെ പൂർണമായി കീഴടക്കിയെന്നും അവരെക്കൊണ്ട് 'നിരുപാധിക കീഴടങ്ങലിൽ' ഒപ്പുവെപ്പിച്ചെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത് നാലുമാസം മുമ്പായിരുന്നു. അത് ഇന്ന് ആരും ഓർക്കുന്നുപോലുമുണ്ടാവില്ല! ഒടുവിൽ കഴിഞ്ഞ ജൂണിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ വന്ന വെടിനിർത്തൽ കരാർ പൂർണമായും തകർന്നിരിക്കുന്നു. മാത്രമല്ല, മുമ്പാരും പ്രതീക്ഷിക്കാത്ത ദിശകളിലേക്ക് സംഘർഷം പടരുകയുമാണ്.

ഇറാനെതിരെ പുതിയൊരു സൈനികനീക്കത്തെക്കുറിച്ച് താൻ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അതുണ്ടായാൽ മുൻപ് നടന്ന 'ഓപ്പറേഷൻ എപിക് ഫ്യൂറി'യേക്കാൾ കനത്തതായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. 'വളരെ വലിയൊരു ആക്രമണത്തെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ളതിനേക്കാൾ ഏറ്റവും വലിയ ഒന്ന്. തീരുമാനത്തോട് ഞാൻ ഏതാണ്ട് അടുത്തെത്തിക്കഴിഞ്ഞു. അതിന് ഞങ്ങൾ പൂർണസജ്ജരാണ്,' പ്രസിഡന്റ് അവകാശപ്പെട്ടു. കരാറിലെത്താൻ തയ്യാറാകാത്ത 'അവർക്ക് (ഇറാന്) കിട്ടിയ വേദന ഇനിയും ആവശ്യത്തിനായിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ സമാധാന നിർദ്ദേശം ഇറാനിയൻ നേതാക്കൾ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.

Content Highlights: Crude oil crossed $100 per barrel as the US-Iran conflict widened with Houthi attacks in the Red Sea, threatening key shipping routes, while Donald Trump's conditions stalled the newly signed US-Saudi nuclear deal.

Continue reading