വധശ്രമത്തെ അതിജീവിച്ചു, ഭരിക്കുന്നത് ബങ്കറിലിരുന്ന്! മൊജ്തബ ഖമേനി എവിടെ?

മൊജ്തബ ഖമനേയി | Photo: AFP
മൊജ്തബ ഖമനേയി | Photo: AFP

സ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വം ഏറ്റെടുത്ത് മൂന്ന് മാസം പിന്നിട്ടിട്ടും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അമേരിക്കൻ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നതനുസരിച്ച്, അതീവസുരക്ഷാ വലയത്തിൽ ഇറാനിലെ ഒരു ഭൂഗർഭ ബങ്കറിലാണ് മൊജ്തബ ഖമേനി നിലവിൽ ഒളിവിൽ കഴിയുന്നത്. സ്വന്തം കൈപ്പടയിലെഴുതിയ സന്ദേശങ്ങൾ പ്രത്യേക ദൂതന്മാർ വഴി അതീവരഹസ്യമായ ഒരു യുദ്ധകാല സംവിധാനത്തിലൂടെയാണ് ഖമേനി നിലവിൽ ഭരണം നിയന്ത്രിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പുറംലോകവുമായി യാതൊരുവിധത്തിലും നേരിട്ടുള്ള സമ്പർക്കവുമില്ലാതെ അജ്ഞാതവും അതീവ സുരക്ഷിതവുമായ കേന്ദ്രത്തിലാണ് മൊജ്തബ ഖമേനി കഴിയുന്നതെന്നാണ് യു.എസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

മൊജ്തബ പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത് യു.എസ്-ഇറാൻ സമാധാന ചർച്ചകളെയും സങ്കീർണ്ണമാക്കിയിട്ടുണ്ട്. ഇറാന്റെ നേതൃത്വത്തിനുള്ളിൽ നേരിട്ടുള്ള ആശയവിനിമയത്തിന്റെ അഭാവമുണ്ടെന്നാണ് ട്രംപ് ഭരണകൂടവും ഇറാൻ നേതൃത്വവും തമ്മിലുള്ള ചർച്ചകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള യു.എസ്. ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ഇത് അമേരിക്ക മുന്നോട്ടുവെച്ച നിർദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണങ്ങളെയും നിലവിലെ ചർച്ചകളുടെ പുരോഗതിയെയും കാര്യമായി ബാധിക്കുകയും ഒപ്പം ചർച്ചകളുടെ വേഗത കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന്റെ ഭാവിയും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ പ്രസക്തമാകുന്നത്.

Content Highlights: Following the death of Ayatollah Ali Khamenei in a joint US-Israeli airstrike, Iran's newly appointed Supreme Leader, Mojtaba Khamenei, is reportedly managing the state and complex peace talks with the US from a highly secure underground bunker via secret couriers.

Continue reading