ഹോർമുസിൽ പൊള്ളി രാസവള മേഖല, ഷോക്ക് ഇന്ത്യയിലേക്കും, അടുത്തെത്തിയോ ഭക്ഷ്യ പ്രതിസന്ധി?

ഇസ്രയേൽ-ഇറാൻ യുദ്ധത്തിന് താത്കാലിക വിരാമമായെങ്കിലും ശാശ്വതമായ പരിഹാരമായിട്ടില്ല. ആൾനാശവും സാമ്പത്തികനഷ്ടവും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ഇരുപക്ഷത്തേയും പിടിച്ചുകുലുക്കുന്നു. യുദ്ധത്തിന്റെ അലയൊലികളിൽ ഇന്ധനക്ഷാമമടക്കമുള്ള പ്രതിസന്ധികൾ ലോകരാജ്യങ്ങളും നേരിടുകയാണ്. ജൂൺ മാസത്തോടെ സംഘർഷം പൂർണമായും അവസാനിപ്പിച്ച് സാഹചര്യം പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലോകത്ത് പുതിയതായി 45 ദശലക്ഷം ആളുകൾ ഭക്ഷ്യദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടേക്കാമെന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ കണക്കുകൾ. ഇന്ധനക്ഷാമവും ഉത്പാദനക്കുറവുമായിരിക്കും ഈ കടുത്ത ക്ഷാമത്തെ നയിക്കുന്ന ഘടകങ്ങൾ. അങ്ങനെ വന്നാൽ ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്ന ആകെ ജനസംഖ്യ 319 ദശലക്ഷത്തിലധികമായി കുതിച്ചുയരും. വിയറ്റ്‌നാമും ചൈനയും ശ്രീലങ്കയും ഇന്ത്യയും ആ ക്ഷാമത്തെ നേരിടാൻ ഒരുങ്ങണമെന്നാണ് ഫുഡ് പ്രോഗ്രാം നിർദേശിക്കുന്നത്. പല രാജ്യങ്ങളും അതിന്റെ പ്രാഥമിക സൂചനകൾ പ്രകടിപ്പിച്ചുതുടങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു.
ഇറാൻ യുദ്ധവും ഇറക്കുമതി പ്രതിസന്ധിയും
Content Highlights: Ongoing 2026 geopolitical tensions in the Middle East are causing significant disruptions to global supply chains., The blockade of the Hormuz Strait has led to a critical shortage of natural gas and ammonia, essential for fertilizer production., Global food prices are projected to rise, with 45 million people at risk of food insecurity by mid-2026., India, as a major importer of Gulf fertilizers, faces severe agricultural output threats due to rising import costs and logistics delays., Major exporters like Saudi Arabia, Qatar, and the UAE are struggling to maintain normal export volumes due to shipping instabilities.