40,000 പേരെ പാര്‍പ്പിക്കാം, US വാടകയ്‌ക്കെടുക്കും; ഗ്വാണ്ടനാമോയ്ക്കുശേഷം എൽ സാൽവദോറിലെ കൂറ്റന്‍ ജയിൽ

#സി.എ ജേക്കബ് | jacobca@mpp.co.in
എല്‍ സാല്‍വദോറിലെ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ | Photo - AP
എല്‍ സാല്‍വദോറിലെ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്റര്‍ | Photo - AP

ഒരു യുദ്ധമേഖലയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും അശാന്തി നിറഞ്ഞ രാജ്യം. പത്തുവര്‍ഷം മുമ്പുവരെ ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഇങ്ങനെയാണ്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തില്‍, അക്കാലത്ത് സംഘര്‍ഷം നിലനിന്നിരുന്ന ഇറാഖും സിറിയയും അടക്കമുള്ളവയാണ് ആ രാജ്യവുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നത്. ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടിയിരുന്ന എല്‍ സാല്‍വദോറില്‍ ദിവസവും കൊല്ലപ്പെടുന്നവരുടെ എണ്ണം അവിടുത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതായിരുന്നു. സ്ഥിതിഗതികള്‍ക്ക് മാറ്റംവന്നത് 2019-ല്‍ പ്രസിഡന്റ് പദവിയിലെത്തിയ നയീബ് ബുക്കലെ 2022-ല്‍ തുടങ്ങിയ ഏകാധിപത്യപരവും മനുഷ്യത്വരഹിതവും കിരാതവുമായ ഗുണ്ടാവിരുദ്ധ നീക്കങ്ങള്‍ ഫലംകണ്ട് തുടങ്ങിയതോടെയാണ്.

365 ദിവസംനീണ്ട ഗുണ്ടാവിരുദ്ധ നീക്കത്തിനിടെ 65,000 പേര്‍ അറസ്റ്റിലായതോടെ ഇതിനെതിരെ പ്രതിഷേധവുമായി രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. അറസ്റ്റിലായവരുടെ എണ്ണം പിന്നീട് 72,000-വും 84,000-വുമായി ഉയര്‍ന്നു. നിരപരാധികളടക്കം അറസ്റ്റ് ചെയ്യപ്പെടുന്നുവെന്നും തടവിലാക്കുന്നവരെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കുന്നുവെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും ഗൗരവമായെടുക്കാന്‍ തയ്യാറാകാതിരുന്ന അവിടുത്തെ ഭരണകൂടം തടവുകാരുടെ കാലുകള്‍ ചങ്ങലയ്ക്ക് ബന്ധിച്ച് ഇടുങ്ങിയ സെല്ലുകളില്‍ അടച്ചിരിക്കുന്നതിന്റെ വീഡിയോ ദൃശ്യമടക്കം പുറത്തുവിട്ട് ഗുണ്ടാസംഘങ്ങളെ ഭയപ്പെടുത്തുകയും വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു.

Content Highlights: el salvadors notorious prison to house us prisoners and deporters

Continue reading